‘മാപ്പ്’, അത് കമല്‍ഹാസന്‍ പറയില്ല; നടന് ഈഗോയെന്ന് ഹൈക്കോടതി; തഗ് ലൈഫ് സിനിമയുടെ റിലീസും മാറ്റി

കന്നഡയെ അപമാനിച്ചു എന്ന വിവാദം മാപ്പ് പറഞ്ഞ് അവസാനിപ്പിക്കാന്‍ തയാറല്ലെന്ന ഉറച്ച നിലപാടില്‍ കമല്‍ഹാസന്‍. കര്‍ണാടക ഹൈക്കോടതിയലാണ് നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ദുരുദ്ദേശ്യത്തോടെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. കന്നഡ ഭാഷയെ അപമാനിച്ചിട്ടുമില്ല. കന്നഡയും തമിഴും മലയാളവും ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളെല്ലാം ഒരേ കുടുംബത്തില്‍ നിന്നുള്ളതാണെന്ന കാര്യമാണ് പറഞ്ഞത്. അതില്‍ ഒരു തെറ്റും ഇല്ലെന്നും നടന്‍ വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ ധ്യാന്‍ ഛിന്നപ്പയാണ് കമല്‍ഹാസനു വേണ്ടി ഹാജരായത്.

ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് നടന് എതിരെ ഉണ്ടായത്. ആരുടേയും വികാരം വ്രണപ്പെടുത്താന്‍ പാടില്ല. അത് കമല്‍ഹാസനായാലും ആരായാലും. ഖേദം പ്രകടിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ നടന്‍ മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ ഹൈക്കോടതിയുടെ ഈ നിര്‍ദേശം കമല്‍ഹാസന്‍ തള്ളി. മാപ്പ് പറയില്ലെന്ന ഉറച്ച നിലപാട് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാപ്പ് പറയുന്ന കാര്യം നിര്‍ബന്ധിക്കേണ്ടതില്ല. ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണം. സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമല്‍ഹാസന്‍ അറിയിച്ചു. കര്‍ണാടക ഫിലിം ചേംബറിനു നല്‍കിയ കത്തും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. ഇതോടെ ജൂണ്‍ 10ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top