കരൂര്‍ ദുരന്തത്തില്‍ വിജയ്ക്ക് സിബിഐ സമന്‍സ്; ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്ക് സിബിഐ സമന്‍സ്. 41 പേര്‍ മരിച്ച കരൂര്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘമാണ് ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 12ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാരാകാനാണ് ആവശ്യപ്പെട്ടരിക്കുന്നത്. ആദ്യമായാണ് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണസംഘത്തിന് മുന്നിലേക്ക് നടന്‍ എത്തുന്നത്.
2025 സെപ്റ്റംബര്‍ 27നാണ് വിദയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കുകയും നിരവഘധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറിയിച്ച സമയത്തിലും ഏറെ വൈകിയാണ് വിജയ് പരിപാടിക്ക് എത്തിയത്. ഇതാണ് ദുരന്തത്തിന് കാരണം എന്ന രാഷ്ട്രീയ വിമര്‍ശനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സിബിഐ നടനെ ചോദ്യം ചെയ്യുന്നത്.
ടിവികെ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, എന്‍.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് അന്വേഷണം സിബിഐക്ക് വിട്ട് ഉത്തരവിറക്കിയത്. കോടതി മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. മുന്‍ സുപ്രീംകോടതി ജഡ്ജി അജയ് റസ്‌തോഗി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
വിജയെ അന്വേഷണത്തിന്റെ പേരില്‍ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി എന്ന ആരോപണം ഡിഎംകെ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തില്‍ ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ ശക്തമാകും. വിജയ് ഹജരാകുമോ എന്ന കാര്യത്തില്‍ നടനോ ടിവികെയോ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here