കേരള ക്യാൻസർ കോൺക്ലേവ് നാളെ മുതൽ; രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പരിപാടി തിരുവനന്തപുരത്ത്

അർബുദ ചികിത്സ രംഗത്തെ പുതിയ വെല്ലുവിളികളും സാമൂഹിക പ്രത്യാഘാതങ്ങളും ചർച്ച ചെയ്യാൻ കേരള ക്യാൻസർ കോൺക്ലേവ്. അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള (അംപോക്) ആണ് സംഘാടകർ. രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള 200ലേറെ വിദഗ്ദ്ധർ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.

Also Read : ഓറൽ ക്യാൻസറിൽ ഞെട്ടിക്കുന്ന കണക്കുമായി ലേക്ഷോർ; പകുതിയിലേറെയും കാരണം കണ്ടെത്താനാകാത്ത കേസുകൾ

അർബുദ ചികിത്സാ രംഗത്തെ സാധ്യതകളെയും വെല്ലുവിളികളും കുറിച്ചുള്ള ആധികാരികമായ ചർച്ചകൾക്ക് കേരള ക്യാൻസർ കോൺക്ലേവ് വേദിയാകും. അംപോക് നടത്തിയ സർവ്വേ റിപ്പോർട്ടും കോൺക്ലേവിൽ പ്രസിദ്ധീകരിക്കും. രണ്ട് ദിവസങ്ങളിലായി എട്ട് സെഷനുകളായാണ് ചർച്ചകൾ നടക്കുന്നത്.

ഇന്ത്യൻ അർബുദ ചികിത്സയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. സുരേഷ് എച്ച്. അദ്വാനി മുഖ്യാതിഥിയാണ്. രോഗ ബാധിതർക്ക് മുന്നിൽ വലിയ പ്രശ്നമാണ് ഇൻഷുറൻസ്. സാമൂഹിക പ്രശനമായ ഈ വിഷയവും യോഗത്തിൽ ചർച്ചയാകും. കോൺക്ലേവിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാനം സർക്കാരുകൾക്ക് നൽകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top