മാസ്‌ക് ഇടാന്‍ സമയമായി; കേരളത്തിലെ കോവിഡ് ആക്ടീവ് കേസുകള്‍ 1435; ഓക്‌സിജന്‍ കിടക്കകള്‍ ഉറപ്പാക്കാന്‍ നിര്‍ദേശം

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ആശങ്കപ്പെടുത്തുന്ന തലത്തിലേക്ക് വളരുന്നു. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 1435 ആക്ടീവ് കേസുകളാണ് ഉള്ളത്. രാജ്യത്ത് ആയിരത്തില്‍ അധികം ആക്ടീവ് കേസുകള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. 506 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുളളത്.
രാജ്യത്ത് ആകെ 3961 ആക്ടീവ് കേസുകളാണ് ഉള്ളത്. ഡല്‍ഹി 483, ഗുജറാത്ത് 338, കര്‍ണാടക 253, തമിഴ്‌നാട് 189, ഉത്തര്‍പ്രദേശ് 157, ബംഗാള്‍ 331 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടുതലുളള മറ്റ് സംസ്ഥാനങ്ങള്‍. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതലുള്ള കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഓക്‌സിജന്‍ കിടക്കകള്‍ അടക്കം ഒരുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. മരുന്നുകളും പ്രതിരോധ സമാഗ്രികളും ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇന്ന് സ്‌കൂളുകള്‍ കൂടി തുറന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗവ്യാപനത്തിനുളള സാധ്യതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. മാസ്‌ക് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here