ഹിന്ദി പഠനം ഒന്നാം ക്ലാസ് മുതൽ; ഹിന്ദി സിനിമകൾ കാണാനും അവസരം; പുതിയ നിർദ്ദേശങ്ങളുമായി സർക്കാർ

കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു മേൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്ന വിവാദം സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്. കേരളവും കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്രസർക്കാർ നിർദേശങ്ങളെ രാഷ്ട്രീയമായി എതിർത്തെങ്കിലും ഹിന്ദി പഠനത്തിന് പ്രാമുഖ്യം നൽകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
മലയാളത്തിനു പുറമെ, ഹിന്ദിയിലും വിദ്യാർഥികളെ മിടുക്കരാക്കാനുള്ള മാർഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. നിലവിൽ അഞ്ചാം ക്ലാസിൽ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതൽ തുടങ്ങുംവിധം പാഠ്യപദ്ധതി മാറ്റാനാണ് തീരുമാനം.
Also read : വിദ്യാഭ്യാസ നയത്തിലെ കമ്യൂണിസ്റ്റ് കടുംപിടുത്തങ്ങളും തരാതരം പോലെയുള്ള നിറം മാറ്റങ്ങളും; ഒരു സിപിഎം അപാരത
മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ, ഹിന്ദിക്കും പ്രാധാന്യം നൽകുന്നതാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി). നയപരമായി എൻഇപിയെ എതിർക്കുമ്പോഴും ത്രിഭാഷാ പരിപാടിക്ക് അനുസരിച്ചു മുന്നോട്ടുനീങ്ങാനാണ് കേരളത്തിന്റെ തീരുമാനം.
അതിഥിത്തൊഴിലാളികളുടെ മക്കൾ കൂടുതലായി പൊതുവിദ്യാലയങ്ങളിൽ ചേരുന്നുണ്ട്. അവരെ ആകർഷിക്കാനും ഹിന്ദിപഠനം ഉപകരിക്കും.
ഭാഷാപഠനത്തെയല്ല, ഹിന്ദി അടിച്ചേല്പിക്കുന്നതിനെ ആണ് എതിർക്കുന്നതെന്ന നിലപാടിലാണ് സർക്കാർ.
Also read : ബാലസംഘം പ്രമേയത്തിനെതിരെ മുഖ്യമന്ത്രി; വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ എതിർക്കുന്നത് എന്തിന്
ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികൾക്ക് ഉണ്ടാക്കാനുള്ള പഠന പ്രവർത്തനങ്ങൾ സ്‌കൂൾതലത്തിൽ നടപ്പിലാക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊർജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകൾ കാണാനും കുട്ടികൾക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിർബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here