ട്രഷറി ഡയറ്കടറും ഭരണാനുകൂല സംഘടനയും തമ്മില്‍ പോരെന്ന് ആക്ഷേപം; പ്രമോഷനും ട്രാന്‍സ്ഫറും കട്ടപ്പുറത്ത്

സംസ്ഥാന ട്രഷറി ഡയറക്ടര്‍ വി സാജനും ഭരണാനുകൂല സംഘടനയും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷം. പ്രതിപക്ഷ സംഘടനയായ കേരള എന്‍ജിഒ അസോസിയേഷനാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. ഇതുമൂലം ജീവനക്കാര്‍ക്ക് ലഭിക്കേണ്ട പ്രമോഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ മുടങ്ങി കിടക്കുകയാണ് എന്നാണ് ഇവരുടെ പരാതി. ജൂനിയര്‍ സൂപ്രണ്ട്, സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ്, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്, സബ് ട്രഷറി ഓഫീസര്‍ എന്നീ തസ്തികകളില്‍ 200 ലധികം ജീവനക്കാര്‍ക്ക് പ്രമോഷന്‍ ലഭിച്ചിട്ടില്ല. ഡ്യൂ ആയി രണ്ട് മാസം കഴിഞ്ഞും ഉത്തരവ് ഇറങ്ങാത്ത സ്ഥിയാണ്.

2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ഒഴിവുകളിലേക്കാണ് പ്രമോഷനും ട്രാന്‍സ്ഫറും നടത്തേണ്ടത്. എന്നാല്‍ ഭരണാനുകൂല സംഘടനയുടെ നിര്‍ദ്ദേശം ഡയറക്ടര്‍ അംഗീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് വിവരം. പ്രമോഷന്‍ അട്ടിമറിക്കനുള്ള ഒത്തുകളിയാണോ നടക്കുന്നതെന്നും പ്രതിപക്ഷ സംഘടനകള്‍ സംശയിക്കുന്നുണ്ട്.

വിരമിച്ച ജീവനക്കാരുടേത് ഉള്‍പ്പെടെ നിരവധി തസ്തികകള്‍ പല ട്രഷറികളിലും ഒഴിഞ്ഞു കിടക്കുകയാണ്. ഇതുമൂലം പല ട്രഷറികളുടേയും പ്രവര്‍ത്തനം താളം തെറ്റുന്നു സ്ഥിതിയാണ്. ഗസറ്റ് തസ്തികകളുടെ സ്ഥാനക്കയറ്റ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിട്ടും നോണ്‍ ഗസറ്റഡ് തസ്തികകളുടെ പ്രമോഷന്‍ ഉത്തരവ് ഇറക്കാത്തിലാണ് പ്രതിപകത്ഷം ദുരൂഹത ആരോപിക്കുന്നത്. ഇതുവരെയും നടപ്പിലാക്കാത്തത് ദുരൂഹമാണ്. ഇതുമൂലം അര്‍ഹതപ്പെട്ട സ്ഥലംമാറ്റം ലഭിക്കാതെ പലരും മറ്റ് ജില്ലകളില്‍ ജോലി ചെയ്യുകയാണ്. ജീവനക്കാര്‍ക്കെതിരായ ഈ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എന്‍ജിഒ അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top