കൊല്ലത്ത് ലഹരി വില്‍പ്പനയെ എതിര്‍ത്ത യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു; സുഹൃത്തിനും പരിക്ക്

കൊല്ലം ചിതറയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മടത്തറ സ്വദേശി സുജിന്‍ ആണ് മരിച്ചത്. പ്രദേശത്തെ ലഹരി വില്‍പ്പനയെ എതിര്‍ത്തതിലുളള മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ബന്ധുക്കളായ യുവാക്കളാണ് കൊല നടത്തിയത്. സുജിനൊപ്പം ഉണ്ടായിരുന്നു സുഹൃത്ത് അനന്തുവിനും കുത്തേറ്റു.
തുമ്പമണ്‍തൊടി സ്വദേശികളായ വിവേക്, സുര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് കൊല നടത്തിയത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളും സുജിനും തമ്മില്‍ ഇന്നലെ വൈകുന്നേരം വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിനുശേഷം സുഹൃത്തുക്കളുമായി കാരംസ് കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങു വഴിയാണ് ആക്രമണമുണ്ടായത്.
ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇരുവരേയും കുത്തുകയായിരുന്നു. സുജിന് വയറിലും അനന്തുവിന് മുതുകിലുമാണ് കുത്തേറ്റത്. നാട്ടുകാര്‍ ഇരുവരേയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും സുജിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അനന്ത ഇപ്പോഴും ചികിത്സയിലാണ്.
പ്രദേസത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെ സുജിന്റെ നേതൃത്വത്തില്‍ എതിര്‍ത്തിരുന്നു. ഇതാണ് ആക്രമണത്തിന് പ്രകോപനമായതെന്നും നാട്ടുകാര്‍ പറയുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here