വെടിയൊച്ച നിലയ്ക്കാതെ മണിപ്പൂർ; സേനയുടെ വെടിവെയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു

വര്‍ഗീയ കലാപം തുടരുന്ന മണിപ്പൂരിലെ സാഹചര്യം കൂടുതൽ കലാപ കലുഷിതമാകുന്നു. സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ കുക്കി വനിത കൊല്ലപ്പെട്ടു. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സംഭവം. മെയ്‌തെയ് കര്‍ഷകന് നേരെയുണ്ടായ ആക്രമണത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് കുക്കികള്‍ക്ക് നേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്. സംഭവത്തെ തുടർന്ന് ഇരുവിഭാഗങ്ങളുടെയും പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ് .

മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് മെയ്‌തേയ് കര്‍ഷകന് വെടിയേറ്റത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷാസേന കുക്കികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മണിപ്പൂരിലെ വിവിധ ജില്ലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ന്യൂനപക്ഷമായ തങ്ങള്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണം തുടരുകയാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കുക, അക്രമികള്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുക, ബഫര്‍ സോണുകളിലെ നിയമലംഘനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച കുക്കീ സംഘടനകള്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഘർഷം തുടരവേ, ക്രമസമാധാന പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനത്തില്‍ കടുത്ത വിമര്‍ശനങ്ങൾ ആണ് ഉയരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തതിലും കടുത്ത ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top