കുർബാന തർക്കത്തിൽ മഞ്ഞുരുക്കം; ജനാഭിമുഖ കുർബാനയ്ക്ക് സ്വീകാര്യത, സർക്കുലർ ഉടൻ….

എറണാകുളം – അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം സമവായത്തിലേക്ക്.
ഫ്രാൻസീസ് മാർപാപ്പയെ തിരുത്തിയുള്ള നടപടിയാണ് സീറോ – മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് റാഫേൽ തട്ടിലിൻ്റെ നേതൃത്വത്തിൽ ചേർന്ന വൈദീക സമിതി യോഗം തീരുമാനിച്ചത്. അതിരൂപതയിൽ ജനാഭിമുഖ കുർബാനക്ക് സമ്പൂർണ അംഗീകാരം നൽകുന്നതാണ് ഇപ്പോഴത്തെ തീരുമാനം.
പുതിയ വൈദികർക്ക് ജനാഭിമുഖ കുർബാന അർപ്പിക്കാനുള്ള തടസങ്ങൾ പൂർണമായും ഒഴിവാക്കാനും തീരുമാനിച്ചു. അതിരൂപതയിൽ നിലവിൽ സിനഡ് കുർബാന മാത്രം നടക്കുന്ന ദേവാലയങ്ങളിലും ഞായറാഴ്ച്ച ഒരു കുർബാന ജനാഭിമുഖ കുർബാന നടക്കും.നിലവിലെ കൂരിയായെ പിരിച്ചു വിടും. കൂരിയ അംഗങ്ങളെ അതിരൂപതയിലെ സ്ഥാപനങ്ങളുടെ ചുമതലയിലേക്ക് മാറ്റും.അതിരൂപതക്കായി രൂപീകരിച്ച ട്രൈബ്യൂണൽ പിരിച്ചു വിടും. നിലവിൽ കുർബാന തർക്കത്തിൽ ഉടലെടുത്ത എല്ലാ ശിക്ഷാ നടപടികളും റദ്ദാക്കുകയും ചെയ്യും.
നിലവിലെ അഡ്മിനിസ്ട്രേറ്റർമാരെയും പിരിച്ച് വിടും.
അതിരൂപതയിലെ മറ്റു ദേവാലയങ്ങളിൽ ഞാറാഴ്ച്ചകളിലും, പ്രത്യേക തിരുനാളുകളിലും ഒരു കുർബാന മാത്രം ഏകീകൃത കുർമ്പാന നടപ്പാക്കാനുമാണ് തീരുമാനം. കൊച്ചി കലൂർ റിന്യൂവൽ സെൻ്ററിൽ ചേർന്ന വൈദീക സമിതി യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച സർക്കുലർ ഈ മാസം 29 ന് പുറത്തിറക്കും. യോഗ തീരുമാനങ്ങളെ അല്മായ മുന്നേറ്റം സ്വാഗതം ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here