പ്രണയപ്പകയിൽ വ്യാജ ബോംബ് ഭീഷണികൾ!! 21 കേസുകളിൽ പ്രതിയായത് റോബോട്ടിക് എൻജിനീയറായ 26കാരി

പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ എഞ്ചിനീയറായ റെനെ ജോഷില്‍ഡ എന്ന യുവതിയാണ് അറസ്റ്റിലായത്. അഹമ്മദാബാദ് സൈബര്‍ പൊലീസാണ് റെനെയെ പിടികൂടിയത്.

Also Read: കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് പോയ ഇന്‍ഡിഗോ വിമാനത്തിന് നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിങ്ങ്; ബോംബ് ഭീഷണിയെന്ന് വിശദീകരണം

കൂടെ ജോലി ചെയ്‌തിരുന്ന ദിവിജ് പ്രഭാകർ എന്ന യുവാവിനെ വിവാഹം കഴിക്കാൻ ജോഷിൽഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയിൽ ഇയാൾ വിവാഹം കഴിച്ചതോടെ ഇവർ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. വ്യാജ ഇമെയിൽ ഐഡികൾ ഉപയോഗിച്ച് ഡാർക്ക് വെബിലൂടെയാണ് റോബോട്ടിക് എജിനീയറായ യുവതി നരേന്ദ്ര മോദി സ്റ്റേഡിയം, ബിജെ മെഡിക്കൽ കോളേജ്, അഹമ്മദാബാദിലെ സ്കൂളുകൾ എന്നിവ തകർക്കുമെന്ന് സന്ദേശം അയച്ചത്.

Also Read: കേന്ദ്രത്തിൻ്റെ താക്കീതിന് പുല്ലുവില; ഒറ്റ ദിവസംകൊണ്ട് ഇരട്ടിയോളമായി ബോംബ് ഭീഷണികൾ

2025 ജൂൺ 3ന് ഗുജറാത്തിലെ സർഖേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്കൂളിൽ ബോംബുവച്ചതായി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ ജോഷില്‍ഡ ആണെന്ന് വ്യക്തമായി. പിന്നീടാണ് മറ്റ് ഭീഷണികൾക്ക് പിന്നിലും ഇവരാണെന്ന് കണ്ടെത്തിയത്.

മതപരമായ ചടങ്ങുകളിലും വിഐപികളുടെ സന്ദര്‍ശന പരിപാടികളിലും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, തെലങ്കാന, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പല പരിപാടികൾക്കും ഇവർ ഭീഷണി മുഴക്കിയിരുന്നു.

ഇതെല്ലാം സഹപ്രവർത്തകനായിരുന്ന ദിവിജ് പ്രഭാകർ ചെയ്യുന്നതായി വരുത്തി തീർക്കാനാണ് ജോഷിൽഡ ശ്രമിച്ചത്. ഭീഷണി സന്ദേശങ്ങൾക്ക് പിന്നാലെ ദിവിജിനെ കണ്ടെത്തിയ പോലീസ്, ഇയാളുടെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. 2022 മുതൽ ചെന്നൈയിലെ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിൽ സീനിയർ കൺസൾട്ടന്റായി ജോലി ചെയ്തുവരികയാണ് ജോഷിൽഡ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top