കടുവയ്ക്ക് കെണി വച്ചു, വീണത് പുലി; വന്യമൃഗങ്ങള്‍ എല്ലാം നാട്ടിലുണ്ട്; അറിയാത്തത് വനം വകുപ്പ് മാത്രം

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തില്‍ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാന്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വണ്‍ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് പുലി കുടുങ്ങിയത്.

പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ വനം വകുപ്പ് ഇത് തള്ളുകയാണ് ചെയ്തത്. ബുധനാഴ്ച രാത്രിയില്‍ കല്‍ക്കുണ്ടിലെ ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്. ഇപ്പോള്‍ കൂട്ടില്‍ പുലി കുടങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. നാട്ടില്‍ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.

ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളില്‍ തിരയുമ്പോള്‍ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്. മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാന്‍ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവര്‍ ഇല്ലാത്തതിനാല്‍ നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top