വിദ്യാസമ്പന്നയായ തന്നെ അച്ഛന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്നു; മാസപ്പടി കേസില്‍ സത്യവാങ്മൂലം നല്‍കി വീണ

മാസപ്പടിക്കേസില്‍ അനാവശ്യമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രിയുടെ മകള്‍ വീണ ഹൈക്കോടതിയില്‍. സിഎംആര്‍എലുമായുള്ള ഇടപാടുകള്‍ സുതാര്യവും നിയമപ്രകാരവുമാണ് നടന്നത്. എക്സാലോജിക് ബിനാമി കമ്പനിയാണെന്നുള്ള വാദം അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വീണ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാസമ്പന്നയാണ്, അതുകൊണ്ടാണ് ഐടി മേഖലയില്‍ എക്സാലോജിക് എന്ന കമ്പനി തുടങ്ങിയത്. എന്നാല്‍ കമ്പനി കോവിഡ് കാലത്താണ് പൂട്ടിപ്പോയി. എകെജി സെന്ററിന്റെ മേല്‍വിലാസം ഉപയോഗിച്ചുവെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ തള്ളിയിട്ടുണ്ട്.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജിയിലാണ് വീണ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here