ഇന്ത്യ-പാക് അതിർത്തിയിൽ വൻ ആയുധവേട്ട; വിദേശ നിർമ്മിത പിസ്റ്റളുകളും വെടിയുണ്ടകളും പിടിച്ചെടുത്തു

ഇന്ത്യ – പാകിസ്ഥാൻ അതിർത്തിക്ക് സമീപം പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ പത്താൻകോട്ട് പോലീസാണ് നരോട്ട് ജൈമൽ സിംഗ് എന്ന അതിർത്തി ഗ്രാമത്തിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തത്.

സംസ്ഥാനത്തെ സമാധാനം തകർക്കാൻ പാകിസ്ഥാനിൽ നിന്ന് അയച്ചതാണ് ഈ ആയുധങ്ങളെന്ന് കരുതപ്പെടുന്നു. 3 എകെ-47 തോക്കുകൾ, 5 മാഗസിനുകൾ, 2 തുർക്കി, ചൈന നിർമ്മിത പിസ്റ്റളുകൾ, 98 വെടിയുണ്ടകൾ എന്നിവയാണ് പിടിച്ചെടുത്തത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഭീകരൻ റിന്ദ വഴിയാണ് ഈ ആയുധങ്ങൾ എത്തിയതെന്നാണ് പോലീസ് ലഭിച്ച വിവരം.

പാകിസ്ഥാൻ്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പൂർണ്ണ പിന്തുണയോടെയാണ് ഇയാൾ പ്രവർത്തിക്കുന്നത്. സംഭവത്തെ തുടർന്ന് ഈ മേഖലയിൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. ആയുധങ്ങൾ കൈപ്പറ്റാൻ പദ്ധതിയിട്ടിരുന്നവരെ കണ്ടെത്താനായി വിവിധ സ്ഥലങ്ങളിൽ റെയ്ഡുകൾ നടന്നുവരികയാണ്. ഇത്തരം ശൃംഖലകളെ തകർക്കാനും ഭാവിയിലെ ഭീഷണികൾ തടയാനും സുരക്ഷാ ഏജൻസികൾ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top