പനിചികിത്സക്കെത്തിയ കുട്ടിക്ക് നൽകിയത് പേവിഷ ഇൻജെക്ഷൻ; പ്രിസ്ക്രിപ്ഷൻ മാറിപോയെന്ന് വാദം

ബീഹാറിൽ പനിയുമായി എത്തിയ കുട്ടിക്ക് ആന്റി റാബിസ് കുത്തിവയ്പ്പ് നൽകി ഡോക്ടർ. ബീഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ബാഗാഹ ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം നടന്നത്. 104 ഡിഗ്രി സെൽഷ്യസ് പനിയുമായി എത്തിയ കുട്ടിക്കാണ് അശ്രദ്ധമായി മരുന്ന് മാറ്റി നൽകിയത്.

പിപാരിയ സ്വദേശി സഞ്ജയ് ചൗധരിയാണ് തന്റെ ചെറുമകനായ സൗരഭിനെയും കൊണ്ട് ആശുപത്രിയിൽ എത്തിയത്. ഒപിയിൽ ഉണ്ടായിരുന്ന ഡോ. രാംപ്രവേശ് ഭാരതിയാണ് തെറ്റായി കുത്തിവയ്പ്പ് നിർദ്ദേശിച്ചത്. സൗരഭിന് പേവിഷത്തിനുള്ള കുത്തിവയ്പ്പ് നൽകുകയും ചെയ്തു. തുടർന്ന് നാലാമത്തെ ഡോസിനായി സെപ്റ്റംബർ ഒന്നിന് വരാൻ നിർദ്ദേശിച്ചു.

ഇതുകേട്ട സഞ്ജയ് ചൗധരി സെപ്റ്റംബർ 1ന് ഏതു ഡോസാണെന്നു അന്വേഷിച്ചു. അപ്പോഴാണ് മരുന്നുമാറിയാണ് കുത്തിവച്ചതെന്ന് അദ്ദേഹം മനസ്സിലാക്കിയത്. തുടർന്ന് സൗരഭിന്റെ കുടുംബം ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകി. മറ്റൊരു രോഗിക്കുള്ള പ്രിസ്ക്രിപ്ഷൻ മാറിയതാണ് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്.

ഇഞ്ചക്ഷനിൽ നിന്ന് കുട്ടിക്ക് ഒരു ദോഷവും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് നൽകിയ ഡോക്ടർ പിന്നീട് സൗരഭിന് പനിയ്ക്കുള്ള ശരിയായ ചികിത്സയും മരുന്നുകളും നൽകി. എന്നാലും ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ പരാതിയിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top