അമ്മയുടെ ജനറൽബോഡി കൊച്ചിയിൽ; 13 വർഷത്തിന് ശേഷം ജഗതി പങ്കെടുക്കുന്നു; മമ്മൂട്ടി എത്തിയില്ല

അമ്മയുടെ 31മത് ജനറൽബോഡി യോഗമാണ് കലൂരിൽ നടക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ് അമ്മ ജനറൽബോഡി യോഗം തുടങ്ങിയത്. ആദ്യം സംസാരിച്ച വൈസ് പ്രസിഡന്റ് ജയൻ ചേർത്തല കഴിഞ്ഞവർഷം അമ്മ ഓഫീസിന് മുൻപിൽ റീത്ത് വെച്ച് പ്രതിഷേധിച്ച കാര്യം അടക്കം സൂചിപ്പിച്ചു. അമ്മയുടെ ഓഫിസിന് മുൻപിൽ റീത്ത് വെച്ചപ്പോൾ ഇനി നമ്മൾ മുൻപോട്ട് പോയെ പറ്റൂ എന്ന് മനസ്സിലായി എന്ന് ജയൻ ചേർത്തല പറഞ്ഞു.

പലരും തകർക്കാൻ നോക്കിയിട്ടും അമ്മ സംഘടന തളരാതിരുന്നത് അംഗങ്ങളുടെ സ്നേഹം കൊണ്ടാണെന്ന് വീഡിയോ കോൺഫറൻസിലൂടെ നടൻ മധു പറഞ്ഞു. ജനറൽബോഡി യോഗത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുക്കും.

മോഹൻലാൽ തന്നെയാണ് പ്രസിഡന്റ് എങ്കിൽ നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി തുടരും. ജനറൽബോഡിക്ക് ശേഷം ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പുതിയ ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.

താരങ്ങളുടെ പ്രതിഫലം ഗഡുക്കൾ ആക്കണമെന്നും സെറ്റിൽ ലഹരി ഉപയോഗിക്കില്ലെന്ന കരാർ ഒപ്പുവെക്കണം എന്നുമുള്ള നിർമ്മാതാക്കളുടെ കത്തുകൾ യോഗം ചർച്ച ചെയ്യും. പുതിയ വ്യവസ്ഥ അംഗീകരിക്കുമെന്ന് നടനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയ ടോവിനോ തോമസ് പ്രതികരിച്ചു. ചികിത്സയിലേതിനാൽ മമ്മൂട്ടി യോഗത്തിന് എത്തിയില്ല. 13 വർഷത്തിന് ശേഷം ജഗതിയും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top