സ്വവർഗാനുരാഗത്തിനായി പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ; ലെസ്ബിയൻ പങ്കാളികൾ അറസ്റ്റിൽ

സ്വവർഗ പങ്കാളിയുമായി ഒന്നിച്ചു ജീവിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. സംഭവത്തിൽ അമ്മയെയും സ്വവർഗ പങ്കാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. നവംബർ രണ്ടിനാണ് സുരേഷ്–ഭാരതി ദമ്പതികളുടെ മകനായ ദ്രുവ് എന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു കൊലപാതകം. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് ഭാരതി കൊലപ്പെടുത്തിയത്.

Also Read : സ്വവർഗ പ്രണയത്തിന് നാടിന്റെ അംഗീകാരം; ക്ഷേത്രത്തിൽ വിവാഹിതരായി യുവതികൾ

ഭർത്താവ് തിരികെ എത്തിയപ്പോൾ, മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ശ്വാസംമുട്ടി മരിച്ചെന്ന് ഭാരതി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞു. ഇത് വിശ്വസിച്ച് ബന്ധുക്കൾ മൃതദേഹം കൃഷിയിടത്തിൽ സംസ്കരിക്കുകയും ചെയ്തു. സംസ്കാരത്തിന് ശേഷം ഭാര്യ ഭാരതിയുടെ സ്വഭാവത്തിൽ അസ്വാഭാവികമായ മാറ്റങ്ങൾ സുരേഷിന് തോന്നിത്തുടങ്ങി. തുടർന്ന് ഭാരതി അറിയാതെ സുരേഷ് ഫോൺ പരിശോധിച്ചപ്പോൾ, 22 കാരിയായ സുമിത്ര എന്ന യുവതിയുമായി ഭാര്യ പ്രണയത്തിലാണെന്ന് മനസ്സിലാക്കി.

Also Read : സ്വവർഗരതിക്കിടെ സൈക്കോ കില്ലർ സണ്ണി കൊന്നത് തമിഴ് യുവാവിനെ; കേസിൽ വഴിത്തിരിവായത് മകൻ….

ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് പിഞ്ചുകുഞ്ഞ് അവരുടെ പ്രണയത്തിന് വിലങ്ങുതടിയാണെന്നും എങ്ങനെയെങ്കിലുമൊക്കെ ഒഴിവാക്കണം എന്നും ഇരുവരും സംസാരിച്ചതായി വ്യക്തമായി. ഇതോടെ സുരേഷ് പോലീസിൽ പരാതി നൽകി. ചാറ്റുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഭാരതി കുറ്റം സമ്മതിച്ചു. സ്വവർഗ പങ്കാളിയായ സുമിത്രയുടെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്നും ഭാരതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ ചലനമറ്റ ഫോട്ടോകൾ ഭാരതി സുമിത്രയ്ക്ക് അയച്ചു നൽകിയിരുന്നു. സ്വകാര്യ ദൃശ്യങ്ങളടക്കം ഇരുവരും കൈമാറിയതായും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ദ്രുവിന് പുറമെ, അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുട്ടികൾ കൂടി സുരേഷ്–ഭാരതി ദമ്പതികൾക്കുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top