എം.എസ്.സിയുടെ മറ്റൊരു കപ്പൽ കൂടി കണ്ടുകെട്ടും; പോളോ 2 തീരം വിടരുതെന്ന് കർശന നിർദേശം; ഹൈക്കോടതിയുടെ നിർണായക ഉത്തരവ്

എൽസ 3 കപ്പലപകടത്തെ തുടർന്ന് എം.എസ്.സിയുടെ മറ്റൊരു കപ്പൽ കൂടി അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. എം.എസ്.സി പോളോ 2 കപ്പൽ തീരം വിടരുതെന്നാണ് നിർദേശം. കൊല്ലം സാൻസ് കാഷ്യു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൻ്റെ ഹർജിയിലാണ് നടപടി. ഹർജികാർക്ക് കിട്ടാനുള്ള 73. 50 ലക്ഷം രൂപയും പലിശ ഉൾപ്പെടെ കെട്ടിവെക്കാനും ഉത്തരവായി.

വിഴിഞ്ഞം തുറമുഖത്തിന് നിന്ന് പുറപ്പെട്ട എം.എസ് .സി എൽസ 3 കപ്പലിലെ കണ്ടെയ്നറിലുണ്ടായിരുന്ന ക്യാഷ്യു മുങ്ങിപ്പോയിരുന്നു.
74 ലക്ഷം രൂപയുടെ ഡിഡി ഹാജരാക്കിയാൽ മാത്രം എം.എസ്.സി പോളോ 2 കപ്പലിന് വിഴിഞ്ഞം വിടാമെന്നാണ് കോടതി നിർദ്ദേശം. തുകയുടെ ഡി.ഡി ഹാജരാക്കാമെന്ന് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി അധികൃതർ കോടതിയെ അറിയിച്ചു.
ഡി.ഡി ഹാജരാക്കൽ നടപടികൾ പൂർത്തിയായാൽ കപ്പൽ വിട്ടുകൊടുക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം എംഎസ്‌സി എൽസ 3 കപ്പലിലെ ഇന്ധന ടാങ്കുകളുടെ എണ്ണ നീക്കാനാവാത്തത് അപകടസാധ്യതയായി തുടരുകയാണ്. സ്ഥിതി കൂടുതല്‍ വഷളാകും മുന്‍പ് സമയബന്ധിതമായി എണ്ണ നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് കപ്പലുടമകള്‍ പുതുതായി കരാര്‍ നല്‍കിയ സ്ഥാപനമാകും ഇനി എണ്ണ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക. 24 മണിക്കൂറിനകം അവരുടെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ . ടാങ്കില്‍ ചോര്‍ച്ച ഉണ്ടായാല്‍ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. നിലവിൽ മോശം കാലാവസ്ഥ മൂലം ദൗത്യം നിര്‍ത്തിവെച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top