പണിമുടക്ക് ശക്തം, മന്ത്രിയുടെ വാക്ക് പാഴ് വാക്കായി; കെഎസ്ആർടിസിയും ഓടുന്നില്ല

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളിനയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ ആരംഭിച്ച സമരം ശക്തം. ഇന്നലെ അർദ്ധരാത്രി 12 മണി മുതൽ ആരംഭിച്ച 24 മണിക്കൂർ പണിമുടക്ക് ഇന്ന് രാത്രി 12 മണി വരെ തുടരും. കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുമെന്ന് ഗതാഗതകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും പലയിടത്തും കെഎസ്ആർടിസി ബസുകളെ പണിമുടക്ക് അനുകൂലുകൾ തടഞ്ഞു. അത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ മറ്റ് ഭൂരിഭാഗം സംസ്ഥാനങ്ങളിലും സമരം വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും പശ്ചിമ ബംഗാളിൽ പണിമുടക്ക് ശക്തമാണ്. ബിഹാറിൽ ആർജെഡി പ്രവർത്തകർ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു.
ദേശീയ പണിമുടക്കിന് വിജയിപ്പിക്കാനായി പരിശ്രമിക്കുന്ന പാർട്ടിയാണ് ഭരണത്തിലുള്ളതെങ്കിലും സംസ്ഥാന സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ജോലിക്ക് ഹാജരാകാതെ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ്നോണായി കണക്കാക്കും. ഐഎൻടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എൽപിഎഫ്, യുടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here