എന്‍ഡിടിവി രാജ്യത്തെ നമ്പര്‍ വണ്‍ വാര്‍ത്താ കമ്പനി; ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ റോയ്‌ട്ടേഴ്‌സിന്റെ സര്‍വെ

രാജ്യത്തെ ജനങ്ങള്‍ വാര്‍ത്തക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് എന്‍ഡിടിവി ചാനലിനേയും അവരുടെ ഓണ്‍ലൈനിനേയുമാണെന്ന് ഓക്‌സ്‌ഫോര്‍ഡിലെ റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ Reuters Institute at Oxford) സര്‍വ്വെ. അഞ്ചാം തവണയാണ് എന്‍ഡിടിവി ചാനലും വെബ് സൈറ്റും രാജ്യത്തെ ഏറ്റവും വലിയ ജനപ്രിയ വാര്‍ത്താ കമ്പനിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
റോയിട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം പ്രതിവാരം 29 ശതമാനം പേര്‍ വാര്‍ത്തക്കായി ആശ്രയിക്കുന്നത് എന്‍ഡിടിവിയെ ആണ്. ഇംഗ്ലീഷ് ഭാഷ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വെയിലാണ് എന്‍ഡി ടിവിയെ ഒന്നാമത് എത്തിച്ചത്. എന്‍ഡിടിവി എന്ന ബ്രാന്‍ഡിന്റെ വിശ്വാസതയും പാരമ്പര്യവുമാണ് ഒന്നാം സ്ഥാനം നേടാന്‍ ഇടയാക്കിയത്. യു ട്യൂബിലും ഫെയ്‌സ് ബുക്കിലും വാട്ട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലുമായിട്ടാണ് മിക്കവരും വാര്‍ത്ത അറിയുന്നത്. സ്മാര്‍ട് ഫോണ്‍ തന്നെയാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്.
വിശ്വാസ്യത, ആധികാരികത തുടങ്ങിയവയുടെ പര്യായമായിരുന്നു പ്രണോയ് റോയിയുടെ എന്‍ഡിടിവി ക്കുണ്ടായിരുന്നത്. 2022ല്‍ പ്രണോയ് റോയ് – രാധിക റോയ് ദമ്പതികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എന്‍ഡിടിവി ഗൗതം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. നിലവില്‍ എന്‍ഡിടിവിയില്‍ അദാനിക്ക് 64.71 ശതമാനമം ഓഹരിയുണ്ട്. അദാനിയുടെ മാധ്യമ ഉപകമ്പനിയായ എഎംജി മീഡിയ നെറ്റ്‌വര്‍ക്കിനാണ് എന്‍ഡിടിവിയുടെ ചുമതല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here