നെതന്യാഹുവിന്റെ മരുമകളുടെ വിവരങ്ങൾ അടക്കം ചാരന്മാർ വിറ്റു; യുദ്ധം വിവാഹത്തിന് തടസ്സം

ഇറാനു വേണ്ടി ചാരവൃത്തി നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍. ഇറാനുവേണ്ടി രാജ്യത്തെ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ഇസ്രായേല്‍ പൊലീസും രഹസ്യാനേഷണ വിഭാഗമായ ഷിന്‍ബെറ്റും ചേര്‍ന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വധുവിനെക്കുറിച്ചുള്ള വിവരങ്ങളടക്കം പ്രതികളിൽ ഒരാൾ ശേഖരിച്ച് ഇറാന് കൈമാറിയതായി ഇസ്രായേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നെതന്യാഹുവിന്റെ മകന്റെ വിവാഹം ഇറാനുമായുള്ള യുദ്ധത്തെ തുടർന്ന് മാറ്റിവെച്ചിരുന്നു.ചാരപ്പണിക്ക് മറ്റു ഇസ്രായേലികളെയും ഇവർ സ്വാധീനിച്ചതായും സൂചനയുണ്ട്.

ഹൈഫ നഗരത്തിൽ താമസിക്കുന്ന 28 കാരന്‍ ദിമിത്രി കോഹനെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.സർക്കാർ ജീവനക്കാരുടെയും സൈനിക കേന്ദ്രങ്ങളുടെയും വീടുകളുടെ ഫോട്ടോകൾ ഇവർ ഇറാന് അയച്ചതായും വിവരമുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെയും സൈനിക താവളങ്ങളുടെയും വീടുകളുടെ ഫോട്ടോകൾ ഇവർ ഇറാന് കൈമാറിയതായും ആരോപണമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top