പിണറായിസമോ സതീശനിസമോ, ഏതാണ് തുലയേണ്ടത്… ഒരു നിശ്ചയവുമില്ലാതെ അൻവർ മത്സരത്തിന്

എടുത്ത തീരുമാനങ്ങളെല്ലാം പാളി, എല്ലാം മാറ്റികൊണ്ടിരിക്കുന്ന നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിൻ്റെ ഏറ്റവും പുതിയ തീരുമാനം വന്നു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും എന്നാണത്. പതിവുപോലെ അൽപം മുമ്പ് ഒതായിയിലെ വീട്ടിൽ മാധ്യമങ്ങളെ വിളിച്ചുവരുത്തിയാണ് പ്രഖ്യാപിച്ചത്. നാളെയാണ് പത്രിക നൽകാനുള്ള അവസാനതീയതി.
Also Read: പിണറായി അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി; ആഭ്യന്തരം ഒഴിയണമെന്ന് പിവി അൻവർ
അതേസമയം ഇതിനി മാറുമോയെന്ന സംശയം മാധ്യമങ്ങൾക്കും പാർട്ടിയിൽ ഒപ്പമുള്ളവർക്കും ഉണ്ട്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് നിലമ്പൂരിൽ ക്യാംപ് ചെയ്യുന്ന ദൃശ്യമാധ്യമങ്ങൾക്ക് തലവേദനയായിട്ടുണ്ട് രാവിലെയും വൈകിട്ടുമുള്ള ഈ നിലപാട് മാറ്റങ്ങൾ. ഒരു ഡസനിലേറെ റിപ്പോർട്ടർമാരും ക്യാമറകളും അൻവറിനായി തന്നെ ഇവിടെ കാത്തുകിടക്കുകയാണ്.
Also Read: പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പിവി അൻവർ; ഗോവിന്ദന്‍ അച്ചടി ഭാഷ പറഞ്ഞിട്ട് കാര്യമില്ലെന്ന് പരിഹാസം
നാളെ വൈകിട്ടു വരെ പത്രിക സമർപ്പിക്കാൻ സമയമുണ്ട് എന്നതിനാൽ തീരുമാനം ഇനിയും മാറാം എന്നതാണ് സ്ഥിതി. പത്രിക സമർപ്പിച്ചാലും പിൻവലിക്കാവുന്ന തീയതി വരെയെങ്കിലും അൻവറിന് പിന്നാലെ ഇതേ നിലയിൽ മാധ്യമങ്ങൾ തുടരേണ്ടിവരും. മത്സരത്തിൽ ഉറച്ചുനിന്നാൽ തിരഞ്ഞെടുപ്പ് കഴിയുംവരെ ഇത് തന്നെയാകും സ്ഥിതി.
ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും അൻവർ വാർത്താകേന്ദ്രമായി തുടരാനാണ് സാധ്യത. സർക്കാരിനെയും സിപിഎമ്മിനെയും മുൾമുനയിൽ നിർത്തി ഉപതിരഞ്ഞെടുപ്പ് വരെയെത്തിച്ച അൻവറിനോട് ഇടതുപക്ഷം രാഷ്ട്രീയ സൗമനസ്യം കാണിക്കുമെന്ന് കരുതാനാകില്ല. പ്രത്യേകിച്ച് യുഡിഎഫും പിന്തുണക്കാൻ ഇല്ലാതാകുന്ന സാഹചര്യത്തിൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here