നെയ്യപ്പം തിന്ന് കൂളായി അന്‍വര്‍ ചായക്കടയില്‍; സ്വരാജിന് കിട്ടുക 31000 വോട്ട് മാത്രമെന്ന് അവകാശവാദം; കൊട്ടിക്കലാശം കൊഴുക്കുന്നു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം യുഡിഎഫും എല്‍ഡിഎഫും ബിജെപിയും കളറാക്കുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍ കൂളായി ചായക്കടയില്‍. ഈ ഉപതിരഞ്ഞെടുപ്പിന് കാരണക്കാരന്‍ എന്നത് പലും അൻവറിനെ അലട്ടുന്നില്ല. എല്ലാവരുമായും സംസാരിച്ച് നെയ്യപ്പവും തിന്ന് നില്‍ക്കുകയാണ് അന്‍വര്‍. പിന്നാലെ മാധ്യങ്ങളേട് ചെറിയ ഒരു പ്രതികരണം.

കൊടിക്കലാശത്തിന് ഇല്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം എല്ലാം പൂര്‍ത്തിയായി. വോട്ടുകള്‍ ഉറപ്പിച്ചു. മഴയല്ല പ്രളയം വന്നാലും എല്ലാവരേയും വോട്ട് ചെയ്യിക്കാന്‍ എത്തിക്കും. അതിനായി ബോട്ടുകള്‍ വരെ റെഡിയാണ്. സിപിഎമ്മിന് ഒരു നേട്ടവും ഉണ്ടാകില്ല. എം സ്വരാജിന് 31000 വോട്ട് മാത്രമാകും ലഭിക്കുക. താന്‍ സിപിഎമ്മിന് ഒപ്പം എത്തിയ ശേഷമാണ് നിലമ്പൂരില്‍ പാര്‍ട്ടി വളര്‍ന്നത്. അതിന് പണമായും ആളായും നിന്നത് താനാണ്. അതിന്റെ ഗുണം ലഭിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

ചായക്കടയില്‍ നിന്നവരെ എല്ലാം സമാധാനത്തോടെ കൈവീശി കാണിച്ച് അന്‍വര്‍ അവിടെ നിന്ന് പോവുകയും ചെയ്തു. അപ്പോഴും മറ്റിടങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആഘോഷത്തോടെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുക ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top