നിലമ്പൂരിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര; വിജയം അവകാശപ്പെട്ട് സ്ഥാനാര്‍ത്ഥികള്‍; അന്‍വറിന്റെ ആത്മവിശ്വാസത്തിനും കുറവില്ല

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പോളിങ്. 10 മണിയോടെ തന്നെ പോളിങ് 20 ശതമാനത്തില്‍ എത്തി. ഒട്ടുമിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ്. മഴയുണ്ടെങ്കിലും അത് പോളിങിനെ ബാധിച്ചിട്ടില്ല.

പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സിപിഎം സ്ഥാനാര്‍ത്ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും വോട്ടു രേഖപ്പെടുത്തി. നല്ല ആത്മവിശ്വാസമുണ്ടെന്നും എല്ലാവരും വോട്ട് ചെയ്യാന്‍ എത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
ചരിത്ര വിജയം എന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ അവകാശവാദം. ചരിത്ര ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കും. ശക്തമായ രാഷ്ട്രീയ മത്സരമാണ് നടക്കുന്നത്. അത് കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും ഷൗക്കത്ത് അവകാശപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here