യുഡിഎഫിന് ഒരു പകല്‍ കൂടി നല്‍കി അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറഞ്ഞേക്കും; മറ്റ് വഴിയില്ലാതെ മയപ്പെട്ടു

യുഡിഎഫില്‍ ഘടകക്ഷിയാക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ രാവിലെ പ്രഖ്യാപനം നടത്തുമെന്ന നിലപാട് മാറ്റി പിവി അന്‍വര്‍. ഒരു പകല്‍കൂടി കാത്തിരിക്കുമെന്ന് അന്‍വര്‍ അറയിച്ചു. യുഡിഎഫ് യോഗം ഇന്ന് ചേരുന്ന സാഹചര്യത്തിലാണ് അന്‍വര്‍ മയപ്പെട്ടത്. മുന്നണി യോഗത്തില്‍ മുസ്ലിം ലീഗ് അടക്കം തനിക്കായി സംസാരിക്കും എന്നാണ് അന്‍വറിന്റെ വിശ്വാസം.

യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നീട്ടുന്നതെന്ന് അന്‍വര്‍ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്ക്കെടുക്കാതിരിക്കാന്‍ കഴിയില്ല എന്നും അന്‍വര്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആര്യാടന്‍ ഷൗക്കത്തിന് എതിരെ നടത്തി പരാമര്‍ശങഅങള്‍ പിന്‍വലിച്ച് പിന്തുണ പ്രഖ്യാപിച്ച് ശേഷം ചര്‍ച്ച എന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇതിന്റെ സൂചനകളും അന്‍വര്‍ നല്‍കിയിട്ടുണ്ട്. ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്ന് ഇന്നലെ തന്നെ അന്‍വര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയായി അന്‍വറിന്റെ മുന്നിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top