തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ അന്‍വറിന് കഴിയില്ല; സ്വതന്ത്രനായി മത്സരിക്കാം; വിലപേശലിന് വഴിതുറന്നിട്ട നീക്കമെന്ന് വിലയിരുത്തല്‍

നിലമ്പൂരില്‍ പിവി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയില്ല. തൃണമൂലിന്റെ പേരില്‍ നല്‍കിയിരുന്ന അന്‍വറിന്റെ പത്രിക തള്ളി. അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയുള്ള പത്രിക അംഗീകരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടി അല്ല. കേരളത്തിലും പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ നോമിനേഷനില്‍ 10 പേര്‍ ഒപ്പ് ഇടണം. എന്നാല്‍ അന്‍വറിന്റെ പത്രികയില്‍ ഇത് പാലിച്ചില്ല. തുടര്‍ന്നാണ് പത്രിക തള്ളിയത്. അന്‍വറിനോട് വിശദീകരണം ചോദിച്ച ശേഷമാണ് വരണാധികാരി പത്രിക തള്ളാന്‍ തീരുമാനം എടുത്തത്.

എന്നാല്‍ ഇത് അന്‍വര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണെന്ന അഭിപ്രായവും ഉയരന്നുണ്ട്. നിരവധി തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അന്‍വറിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു വീഴ്ച ഉണ്ടാാന്‍ സാധ്യതയില്ലെന്നും ഭാവി മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്നാണ് വിലയിരുത്തല്‍. തൃണമൂല്‍ സ്ഥാനാര്‍ത്ഥി ആയാല്‍ അത് കേരളത്തില്‍ മുന്നണി പ്രവേശനം എന്നതിന് തടസമാണ്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്ന പുതിയ സംവിധാനത്തില്‍ മുന്നോട്ടു പോയാല്‍ ആരുമായും ചര്‍ച്ച ചെയ്യാം തീരുമാനങ്ങളും അന്‍വറിന് തന്നെ എടുക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top