നിലമ്പൂരിൽ കൂട്ടലും കിഴിക്കലും തെറ്റി; സെക്രട്ടറിയേറ്റിൽ ഗോവിന്ദന് വിമർശനം; പി രാജീവ് ലക്ഷ്യമിടുന്നതെന്ത് ?

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്വരാജിന്റെ തോൽ‌വിയിൽ സ്വയം വിമർശനം ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വോട്ടുകളുടെ കാര്യത്തിൽ കൂട്ടലും കിഴിക്കലും തെറ്റി. പാർട്ടി കേഡർ വോട്ടുകൾ ചോർന്നതിൽ പരിശാധന വേണമെന്നും വിലയിരുത്തൽ. സ്വരാജിന്റെ വ്യെക്തിപ്രഭാവം കൊണ്ട് പതിനായിരം വോട്ടുകൾ നേടാൻ സാധിച്ചു.

വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ശെരിയായ രീതിയിൽ വിലയിരുത്തലുകൾ ഇല്ലെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പി രാജീവ് പറഞ്ഞു. എം വി ഗോവിന്ദന്റെ ആർ എസ് എസ് പരാമർശത്തിലും വിമർശനം ഉയർന്നു. പേര് വെളിപ്പെടുത്തതെയായിരുന്നു എളമരത്തിന്റെയും രാജീവിന്റെയും വിമർശനം.

ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം വോട്ടുകൾ നേടിയപ്പോൾ 37.88ശതമാനമാണ് എം സ്വരാജിന് ലഭിച്ചത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങൾ ഉൾപ്പടെ യുഡിഫ് വോട്ടുപിടിച്ചത് ഗൗരവകരമായാണ് സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പി വി അൻവറിന്റെ സ്വാധീനത്തെ തീരെ വില കുറച്ചു കണ്ടെത് തിരിച്ചടി ആയെന്ന വിലയിരുത്തലുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top