ഷൗക്കത്തും സംഘവും മറുകരയിലേക്ക്; സത്യപ്രതിജ്ഞ നാളെ

നിലമ്പൂർ തിരഞ്ഞെടുപ്പിന്റെ വിജയ പരാജയങ്ങളെ കുറിച്ച് രാഷ്ട്രീയ കേരളം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയുകത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് വനത്തിൽ കുടുങ്ങി എന്ന വാർത്ത പുറത്ത് വരുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേ ആണ് ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങിയത്. അവർ സഞ്ചരിച്ചിരുന്ന ഡിങ്കി ബോട്ട് തകരാറിലായതിനെ തുടർന്നാണ് ഷൗക്കത്തിന്റെയും സംഘത്തിന്റെയും മടക്ക യാത്ര മുടങ്ങിയത്. രണ്ട് മണിക്കൂറോളം സംഘം കാട്ടിൽ കുടുങ്ങി കിടന്നു.

Also Read : കടുവയെ കൊന്നത് തന്നെ; ആക്രമിച്ചപ്പോള്‍ വെടിവച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

ബുധനാഴ്‌ച വൈകിട്ടാണ് മുണ്ടേരി ഉൾവനത്തിലെ വാണിയമ്പുഴ ഉന്നതിയിലെ ബില്ലി (56) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം വ്യാഴാഴ്‌ ഉച്ചക്ക് രണ്ട് മണിയോടെയാണ് മൃതദേഹം ഡിങ്കി ബോട്ടിൽ ചാലിയാറിനക്കരെ വാണിയമ്പുഴ ഉന്നതിയിലെത്തിച്ചത്.

Also Read : ആനത്താരകൾ വനംവകുപ്പ് നിരീക്ഷിക്കണം; മൃഗങ്ങളുടെ വരവും പോക്കും നോക്കണം; മരണം ഉണ്ടായാൽ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടിവരും

രണ്ട് ബോട്ടുകളിൽ ഒന്നിന്റെ തകരാർ പരിഹരിച്ച് ഷൗക്കത്ത് തിരികെ മറു കരയിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച‌ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ഷൗക്കത്തിന് ഇന്ന് രാത്രി തിരുവനന്തപുരത്തേയ്ക്ക് എത്തേണ്ടതുണ്ട്. രാത്രി 9.30-നുള്ള രാജ്യറാണി എക്സ്പ്രസിനാണ് ടിക്കറ്റ് ബുക്ക് ചെയ്‌തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top