എൽഡിഎഫിൻ്റെ ഭരണത്തുടർച്ചക്ക് കാരണം ഉമ്മൻ ചാണ്ടിയുടെയും രമേശിൻ്റെയും ശൈലി; തുറന്നടിച്ച് സതീശൻ; ‘തന്നെ അതിന് കിട്ടില്ല’

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് എൽഡിഎഫിന്റെ ഭരണ തുടർച്ചക്കു കാരണമെന്ന് വിഡി സതീശൻ. അവർ ഒരു കാര്യത്തിനും പ്രവർത്തകരോട് ദേഷ്യപ്പെടാറില്ല. തെറ്റ് ചെയ്താലും ശരി ചെയ്താലും ഒരേപോലെ കൈകാര്യം ചെയ്യും. അത് അവരുടെ നേച്ചറാണെന്നും പക്ഷെ തന്റെ ശൈലി വ്യത്യസ്തമാണെന്നും വിഡി സതീശൻ. “അവരുടെ ഇത്തരം രീതികൾ പാർട്ടിയെ കുഴപ്പിച്ച് കുഴപ്പിച്ചു ഈ അവസ്ഥയിൽ എത്തിച്ചു”, എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതാദ്യമായി ഇരുവർക്കും എതിരെ ഇത്ര കടുത്ത പരാമർശം നടത്തുന്നത്. താൻ നൽകുന്ന അസൈൻമെൻ്റുകൾ കൃത്യമായി ചെയ്തില്ലെങ്കിൽ ശകാരിക്കും. ഈ ശൈലിയിലൂടെ കാര്യമായ മാറ്റം കൊണ്ടുവരാൻ കഴിയുമെന്ന് നിലമ്പൂർ തിരഞ്ഞെടുപ്പ് എടുത്ത് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. എന്താണ് ഈ മാറ്റം എന്ന് പലർക്കും തോന്നാം. തനിക്ക് അഹങ്കാരം ആണെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഇത് ആത്മവിശ്വാസം ആണെന്നും സതീശൻ പറയുന്നു.
Also Read: പിണറായിസമോ സതീശനിസമോ, ഏതാണ് തുലയേണ്ടത്… ഒരു നിശ്ചയവുമില്ലാതെ അൻവർ മത്സരത്തിന്
കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് ആയപ്പോൾ മുന്നോട്ട് വച്ച സെമി കേഡർ സംവിധാനം അല്ല, തൻ്റെ ശൈലിയിലൂടെ കോൺഗ്രസിനെ ഫുൾ കേഡർ ആക്കുകയാണ് വിഡി ലക്ഷ്യം വയ്ക്കുന്നതെന്ന് തോന്നാം ഈ വാക്കുകളിലൂടെ. നിലമ്പൂർ വിജയം ഉണ്ടാക്കിയ ആത്മവിശ്വാസം ആണ് സതീശൻ്റെ തുറന്നു പറച്ചിലിൽ പ്രതിഫലിക്കുന്നത് എന്നും വ്യക്തം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here