ഈഴവർക്ക് എന്താണ് നൽകിയതെന്ന് സതീശൻ പറയട്ടെ? പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ വീണ്ടും. സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുന്നു എന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം എന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദി ആണെങ്കിൽ ഈഴവർക്ക് എന്താണ് നൽകിയത് എന്ന് സതീശൻ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. വി ഡി സതീശന്റെ മണ്ഡലമായ പറവൂരിലെ പരിപാടിയിലാണ് വെള്ളാപ്പള്ളി രൂക്ഷ വിമർശനം നടത്തിയത്.

സതീശന്റെ മണ്ഡലത്തിൽ എത്തി കാര്യങ്ങൾ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഞങ്ങളുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശൻ. ഞാൻ ശ്രീനാരായണ ധർമ്മം പഠിക്കണമെന്നാണ് സതീശൻ പറയുന്നത്. ഞാൻ പറയുന്നത് അല്ലെ ശരി? ഈഴവന് വേണ്ടി സതീശൻ എന്ത് ചെയ്തു? സതീശൻ മണ്ഡലത്തിൽ എന്താണ് ചെയ്തത്? നാളെ തോൽക്കാൻ വേണ്ടിയിട്ടാണ് സതീശൻ പറയുന്നത് എല്ലാം.

Also Read : ഈഴവനായ കെ സുധാകരനെ ഒതുക്കി; സതീശൻ ഈഴവ വിരോധി… വീണ്ടും വെള്ളാപ്പള്ളി നടേശൻ

100 പേരെ ജയിപ്പിക്കും എന്നാണ് സതീശൻ പറഞ്ഞത്, ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഒരു ഡിസിസി സെക്രട്ടറി തന്നെ ഇടതിന് തുടർഭരണം കിട്ടുമെന്ന് പറയുന്നുണ്ട്, അതിൽ കൂടുതൽ താൻ എന്ത് പറയാൻ? ഈഴവർ വോട്ടുകുത്തുന്ന യന്ത്രമല്ലാതെ അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാൻ ശ്രമിച്ചാൽ ഒതുങ്ങുന്നവനല്ല താൻ. പറവൂരിൽ 52% വോട്ട് ഉണ്ടെന്ന് സതീശൻ പറഞ്ഞിട്ടും തോറ്റത് ഓർമയില്ലേ എന്ന് വെള്ളാപ്പള്ളി ചോദിച്ചു.

ഇതുപോലെ അഹങ്കാരം പറഞ്ഞവർ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ട്. ധർമ്മം പഠിപ്പിച്ചു ധർമ്മക്കാരനാക്കാൻ ആണോയെന്നും വെള്ളാപ്പള്ളി സതീശനെ പരിഹസിച്ചു. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മറിച്ചാണെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകാൻ സതീശൻ തയ്യാറാകുമോ എന്നും വെല്ലുവിളിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top