പടിയൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതി കേദാര്‍നാഥില്‍ മരിച്ച നിലയില്‍; അറിയിച്ചത് ഉത്തരാഖണ്ഡ് പോലീസ്

പടിയൂരില്‍ രണ്ടാം ഭാര്യയേയും അമ്മയേയും കൊന്ന കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന രേഖ, അമ്മ മണി എന്നവരെ കൊലപ്പെടുത്തിയ പ്രേംകുമാറാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലാണ് മൃതേദഹം കണ്ടെത്തിയത്. ഇവിടെയുള്ള ഒരു വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ അന്തേവാസികള്‍ കണ്ടെത്തുകയായിരുന്നു.
കേദാര്‍നാഥ് പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തില്‍ നിന്ന് പ്രേംകുമാറിന്റെ ആധാര്‍ കാര്‍ഡ് കണ്ടെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം. പ്രംകുമാറിനെ കണ്ടെത്താനായി ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പൊലീസ് സംഘം ഡല്‍ഹിയിലുണ്ടായിരുന്നു. ഇവര്‍ ് ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. ഈ സംഘം പരിശോധന നടത്തിയ ശേഷമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം പ്രേംകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് പ്രതി രേഖയെ വിവാഹം കഴിച്ചത്. അഴുകിത്തുടങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. 2019ലാണ് ആദ്യഭാര്യയായ വിദ്യയെ പ്രേംകുമാര്‍ കാമുകിക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here