16 വയസ് മുതല്‍ പീഡനം, രണ്ട് തവണ ഗര്‍ഭഛിദ്രം, ഇപ്പോള്‍ മാനസാന്തരം; പോക്‌സോ കേസ് പ്രതിക്ക് അതിജീവിതയെ വിവാഹം കഴിക്കാന്‍ ജാമ്യം

വര്‍ഷങ്ങളോളം പീഡിപ്പിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഒറീസ ഹൈക്കോടതി. 16 വയസുള്ളപ്പോള്‍ മുതല്‍ നിരന്തരം ചൂഷണം ചെയ്തു നിര്‍ബന്ധിച്ച് രണ്ടും വട്ടം ഗര്‍ഭഛിദ്രം നടത്തി എന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയിലാണ് യുവാവിനെ പോക്‌സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 22 വയസുണ്ട്.
അതിജീവിതയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. ഇരുകുടുംബങ്ങളും സമ്മതം അറിയിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. വിവാഹത്തിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുക ആയിരുന്നു. നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണ് എങ്കിലും പ്രതിയും ഇരയും തമ്മില്‍ വ്യക്തിപരമായ ബന്ധം പങ്കിട്ടു എന്നത് പരിഗണിക്കുന്നതായി വ്യക്തമാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇരുവരുടേയും പ്രായം, കുടുംബങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണ എന്നിവ പരിഗണിച്ചാണ് തീരുമാനമെന്നും ജസ്റ്റിസ് എസ്‌കെ പാണിഗ്രാഹി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here