വിദ്യാർഥികളുടെ മിനിമം ചാർജ് ഉയർത്തണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്

വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന ആവശ്യം മുൻനിർത്തി സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ജൂലൈ 8ന് സൂചനാ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിരക്കുവർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ വിദ്യാർഥികളുടെ നിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും സംയുക്‌ത സമരസമിതി നേതാക്കൾ പറഞ്ഞു. പൊതു യാത്രാനിരക്ക് വർധന കൊണ്ട് സ്വകാര്യ ബസുടമകളേക്കാൾ നേട്ടമുണ്ടാകുക കെഎസ്ആർടിസിക്ക് ആണെന്നും ഇവർ ആരോപിച്ചു.
Also Read : അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് ഒഴുക്കിന് പിന്നിൽ വിദ്യാർത്ഥികളും അധ്യാപകരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
140 കിലോമീറ്റർ ദൂരത്തിലധികം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കാനുള്ള നടപടി സ്വീകരിക്കുക, വിദ്യാർഥി കൺസഷൻ കാർഡ് വിതരണം പരിഷ്കരിക്കുക, അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) വേണമെന്ന ഉത്തരവ് പുനഃപരിശോധിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങളെന്ന് ഭാരവാഹികൾ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here