കൊലപാതകം ലഹരിയാക്കിയ സൈക്കോ സണ്ണി; ബൈസെക്ഷ്വാലിറ്റിയിലൂടെ തീർക്കുന്ന വൈകൃതങ്ങൾ

സണ്ണി എന്ന പേര്‌ കേൾക്കുമ്പോൾ തൃശൂർ ചൊവ്വന്നൂരുകാർക്ക് ഉള്ളിൽ ഒരു ആളലാണ്. കൊലപാതങ്ങൾ ലഹരിയാക്കിയ ഒരു മനുഷ്യൻ; അതിൽ ഹരം കണ്ടെത്തുന്ന സൈക്കോ കില്ലർ. ഓരോ തവണ ജയിലിൽ നിന്ന് ഇറങ്ങുമ്പോഴും വീണ്ടും കൊലപാതകം നടത്തും. രണ്ടാമത്തെ കൊലപാതകം നടത്തി ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷമാണ്‌ മൂന്നാമതും സമാന കൊലപാതകം പ്രതി ചെയ്‌തത്‌.

Also Read : സ്വവർഗരതിക്കിടെ സൈക്കോ കില്ലർ സണ്ണി കൊന്നത് തമിഴ് യുവാവിനെ; കേസിൽ വഴിത്തിരിവായത് മകൻ….

ആദ്യമായി അരുംകൊല ചെയ്തത് സ്വന്തം അമ്മൂമ്മയെ. ലൈംഗികമായി ആക്രമിക്കുകയും, തടഞ്ഞപ്പോൾ അമ്മൂമ്മയെ തലയ്‌ക്കടിച്ചുവീഴ്ത്തുകയും ചെയ്തു. സ്വന്തമായി നിർമിച്ച തോക്കുകൊണ്ട്‌ പിന്നീട് വെടിവച്ച് കൊല്ലുകയുമായിരുന്നു. മാനസികപ്രശ്നം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളതിനാൽ സണ്ണിക്ക് അന്ന് ശിക്ഷയിൽ ഇളവ്‌ കിട്ടി.

Also Read : മാത്യു കുഴല്‍നാടനോടുള്ള കലിപ്പ് തീരാതെ പിണറായി വിജയന്‍; മാസപ്പടിക്കേസ് പറഞ്ഞ് ഇന്നും സഭയില്‍ പരിഹാസം

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സണ്ണി, ഗുരുവായൂരിൽ ഉത്തർപ്രദേശ് സ്വദേശിയെ കണ്ടുമുട്ടി. ആൾത്താമസം ഇല്ലാത്ത ബന്ധുവീട്ടിലേക്ക് കൊണ്ടുവന്ന് സ്വവർഗ ബന്ധത്തിന് ശ്രമിച്ചു. ഇത് എതിർത്തപ്പോൾ കൊലപ്പെടുത്തി. സ്വവർഗാനുരാഗി മാത്രമല്ല സണ്ണിയെന്നും ബൈസെക്ഷ്വൽ ലൈംഗിക വൈകൃതങ്ങൾ ഉള്ള വ്യക്തിയാണ് എന്നുമാണ് വിദഗ്ദ്ധർ പറയുന്നത് .

മൂന്നാമത് കൊലപാതകമാണ് തമിഴ്നാട് സ്വദേശി ശിവയുടേത്. ഇയാളെ വീട്ടിലേക്ക് എത്തിച്ച സണ്ണി സ്വവർഗ ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് കൊലപെടുത്തിയത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം മൃതദേഹത്തോടൊപ്പം കിടന്നുറങ്ങുന്ന രീതി കില്ലർ സണ്ണിക്ക് ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരവും പോലീസ് കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top