വഞ്ചകനാണ് പിണറായി; വര്‍ഗീയ കാര്‍ഡും ആവോളം; നിലമ്പൂരില്‍ ഗിയര്‍ മാറ്റി അന്‍വര്‍

നിലമ്പൂരില്‍ തന്റെ പോരാട്ടം പിണറായിസത്തിന് എതിരെയാണെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ആ നിലയിലുള്ള വിമര്‍ശനവുമായി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനമാണ് ഇന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ മുഴുവന്‍ നടത്തിയത്. പൊതുയോഗത്തില്‍ തന്നെ വഞ്ചകന്‍ എന്ന് വിളിച്ച മുഖ്യമന്ത്രിയെ അതേ ഭാഷയില്‍ ആക്രമിക്കുക ആയിരുന്നു അന്‍വര്‍.

വിഎസ് അച്യുതാനന്ദനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും വഞ്ചിച്ച് മുഖ്യമന്ത്രി ആയ ആളാണ് പിണറായി വിജയന്‍. തീര്‍ത്തും വഞ്ചകനായ ആളാണ് അന്‍വറെ വഞ്ചകന്‍ എന്ന് വിളിക്കുന്നത്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് അറിയാം ആരാണ് വഞ്ചന കാട്ടിയതെന്നും അന്‍വര്‍ പറഞ്ഞു.

മതവിഷയങ്ങളില്‍ സിപിഎം അനാവശ്യ ഇടപെടല്‍ നടത്തുകയാണ്. രാഷ്ട്രീയ നേട്ടം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ക്രൈസ്തവസമുദായത്തെ വഞ്ചിച്ചു. മുഖ്യമന്ത്രി മാത്രം തീരുമാനമെടുത്താല്‍ പരിഹാരം കാണാന്‍ കഴിയുന്ന വിഷയമാണ് വലിച്ചു നീട്ടിുന്നത്. പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞു, അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചതായും അന്‍വര്‍ പറഞ്ഞു.

ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ബിജെപിക്ക് മുസ്ലിങ്ങള്‍ക്കെതിരെ പ്രചരണം നടത്താന്‍ ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിലാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നതെന്നുൂം അന്‍വര്‍ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top