നിലമ്പൂരില്‍ പോലും ഇല്ലാതെ പിവി അന്‍വര്‍; അടുത്ത നീക്കം എങ്ങനെ വേണം എന്ന് ആലോചന; ഷൗക്കത്തിനെതിരെ പറഞ്ഞത് തിരുത്തണം എന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ കടുത്ത നിലപാടില്‍ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലായ പിവി അന്‍വര്‍ നിലമ്പൂരില്‍ ഇല്ല. ഇന്നലെ കെസി വേണുഗോപാലിനെ കാണാനായി നിലമ്പൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ അന്‍വര്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. അന്‍വറുമായി ഒരു കൂടിക്കാഴ്ചയ്ക്ക് കെസി വേണുഗോപാല്‍ വിസമ്മതിച്ചതോടെ എല്ലാ വഴിയും അടഞ്ഞ നിലയിലാണ് അന്‍വറുളളത്.
ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗം മഞ്ചേരിയില്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ അന്‍വര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. നിര്‍ണായകമായ എന്തെങ്കിലും തീരുമാനം ഈ യോഗത്തില്‍ ഉണ്ടാകും എന്ന് കരുതാന്‍ കഴിയില്ല. സ്വന്ത്രനായി മത്സരിക്കാനുളള തീരുമാനം ആത്മഹത്യാപരമാണെന്ന് അന്‍വറിന് നന്നായി അറിയാം. അതുകൊണ്ടാണ് മുസ്ലിം ലീഗിനെ മുന്നില്‍ നിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നത്.
എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പുളളത്. ഇത് തിരുത്താതെ ഒരു ചര്‍ച്ചയ്ക്കുമില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഈ നിലപാടിലാണ്. ഇതോടെയാണ് കെസി വേണുഗോപാലുമായി ഒരു ചര്‍ച്ചയ്ക്ക് അന്‍വര്‍ ശ്രമിച്ചത്. കേരള നേതാക്കളെ മറികടന്ന് ഒരു നീക്കത്തിനായിരുന്നു ശ്രമം. എന്നാല്‍ അതില്‍ കെസി വീണില്ല. പ്രശ്‌ന പരിഹാരത്തിന് കേരളത്തിലെ നേതാക്കള്‍ക്ക് കഴിയുമെന്ന നിലപാടിലാണ് കെസി. ഇതോടെയാണ് അന്‍വര്‍ തീര്‍ത്തും നിരായുധനായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here