വണ്ടി നിറയെ പണവുമായി മരുമോന്‍ മന്ത്രി വന്നു; പെന്തകോസ്തുകാരെ വിലയ്ക്ക് വാങ്ങുന്നു; ആരോപണവുമായി അന്‍വര്‍

മന്ത്രി റിയാസിന്റെ നേതൃത്വത്തില്‍ പെന്തകോസ്തുകാരെ പണം നല്‍കി സിപിഎമ്മിനൊപ്പം നിര്‍ത്താന്‍ ശ്രമമെന്ന ആരോപണവുമായി പിവി അന്‍വര്‍. ചില ശക്തികള്‍ വോട്ട് കച്ചവടം നടത്തുകയാണ്. പെന്തകോസ്ത് വിശ്വാസികളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും മുതലെടുക്കാനാണ് മന്ത്രി റിയാസ് ശ്രമിക്കുന്നത്. അതിനായി രണ്ട് ലോറി പണം നിലമ്പൂരില്‍ എത്തിച്ചു എന്നാണ് കേള്‍ക്കുന്നത്. മരുമോന്‍ മന്ത്രിയും സംഘവും ഈ നിലയില്‍ തരംതാണരുതെന്നും അന്‍വര്‍ പറഞ്ഞു.
പള്ളിക്കുത്തില്‍ പെന്തകോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്ക് പാസ്റ്റര്‍മാരെയെല്ലാം ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടുണ്ട്. മന്ത്രിമാരൊക്കെ അതില്‍ പങ്കെടുക്കുന്നുണ്ട്. വി.എസ്. ജോയ് പെന്തകോസ്ത് വിഭാഗത്തില്‍ പെട്ടയാളാണ്. ഒരു കുടിയേറ്റ മലയോര കര്‍ഷകനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പറഞ്ഞപ്പോള്‍ യു.ഡി.എഫ് അംഗീകരിച്ചില്ല. അതിന്റെ തിരിച്ചടി അവര്‍ക്ക് ഉറപ്പായും ലഭിക്കും.
ഇവിടുത്തെ കുടിയേറ്റ കര്‍ഷകര്‍ ഇത്തരം നീക്കങ്ങളെ നേരിടും. എന്ത് ചതി പ്രയോഗം നടത്തിയാലും നിലമ്പൂരിലെ വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here