അബോര്‍ഷന് മരുന്ന് കഴിച്ച സ്വന്തം ഇഷ്ടത്തിന്; പരാതിക്കാരി ബിജെപി നേതാവിൻ്റെ ഭാര്യ; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ദീര്‍ഘകാലമായി സൗഹൃദമുണ്ട്, ഒരു ഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല, ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന ആളാണ് പരാതിക്കാരി, അതുകൊണ്ട് തന്നെ ഗര്‍ഭിണി ആയതില്‍ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
അബോര്‍ഷന് മരുന്ന് കഴിച്ചെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ്, നിര്‍ബന്ധിക്കേണ്ട കാര്യം തനിക്കില്ല, ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നേരത്തെ പറഞ്ഞിട്ടുള്ളതാണ് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ്. സിപിഎം, ബിജെപി ഗൂഢാലോചനയാണ് നടക്കുന്നത്. ബിജെപി നേതാവിന്റെ ഭാര്യയാണ് പരാതിക്കാരി. ഇവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനവും പരാതിക്ക് നിര്‍ബന്ധിച്ചിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും രാഹുല്‍ പറയുന്നു.
ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എത്രയും പെട്ടെന്ന് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. രാഹുല്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here