രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; മുന്‍കൂര്‍ ജാമ്യാപേക്ഷ 21ന് പരിഗണിക്കും; അതിജീവിതയെ കക്ഷി ചേര്‍ത്തു

ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്റ് വീണ്ടും തടഞ്ഞ് ഹൈക്കോടതി. ഈ മാസം 21 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. 21ന് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കം. യുവതിയെ ബലാത്സംഗം ചെയ്ത് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്നാണ് കേസ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് കേസിലെ ഇര ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപേക്ഷ കോടതി അംഗീകരിച്ചു.
കേസില്‍ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണ്. രാഹുലിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ അതിജീവിതക്ക് രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മില്‍ ഉണ്ടായതെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. ഗര്‍ഭഛിദ്രത്തിനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഈ കേസില്‍ കീഴ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷമാണ് ഒളിവിലായിരുന്ന എംഎല്‍എ പൊങ്ങിയത്. രണ്ടാമത്തെ കേസില്‍ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here