വേടന്‍ ഇറക്കുന്നത് ജാതി കാര്‍ഡ്; സഞ്ചരിക്കുന്ന രാഷ്ട്രീയബോധത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യം; ഇന്റര്‍വ്യൂവില്‍ എസ്‌സി, എസ്ടിക്കാരെ അപമാനിച്ചോ ?

വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയ വ്യക്തിയാണ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. വേടന്‍ നിന്നാല്‍, ഇരുന്നാല്‍, മറിഞ്ഞാല്‍, നടന്നാല്‍ എല്ലാം തന്നെ രാഷ്ട്രീയബോധമാണെന്ന് ആഘോഷിക്കുകയാണ് സോഷ്യല്‍മീഡിയ. കഞ്ചാവ് കൈവശം വെച്ചതിനു പോലീസ് പിടിയിലായപ്പോള്‍ പോലും വേടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടരെ തുടരെ നടത്തുന്ന പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റുകള്‍ തന്റെ പ്രോഗ്രാമിന്റെ വളര്‍ച്ചക്കും ബിസിനസ്സ് താല്‍പര്യങ്ങള്‍ക്കും ആണോയെന്ന ചര്‍ച്ചയും ശക്തമാണ്.
ഇപ്പോള്‍ ചര്‍ച്ചയാകുന്നത് റിപ്പോര്‍ട്ടര്‍ ടിവിയിലെ അരുണ്‍ കുമാര്‍ ഷോയില്‍ വേടന്‍ നടത്തിയ പരാമര്‍ശങ്ങളാണ്. ആദവാസി മേഖലയിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ മതിയായ സൗകര്യമില്ലെന്നു പറഞ്ഞു തുടങ്ങിയ വേടന്‍ ആദിവാസി മേഖലയില്‍ ഉള്ളവര്‍ക്ക് പഠിക്കാനുള്ള ഡിഎന്‍എ ഇല്ലെന്ന് തീര്‍ത്ത് പറയുകയും ചെയ്തു. ഡിഎന്‍എ ഇല്ലാത്തതിനാല്‍ പഠിച്ചതൊന്നും ഓര്‍ത്തിരിക്കാന്‍ കഴിയില്ലെന്നാണ് വേടന്റെ കണ്ടുപിടുത്തം. ജാതീയതയെ പറ്റി വാതോരാതെ പ്രസംഗിക്കുന്ന വേടന്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്ളവരെ അപമാനിച്ചു എന്നാണ് പലകോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനം. വേടനെ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും അധികം അനുകൂലിച്ച 2k ജന്‍സികളാണ് ഇതിനെതിരെ ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്.
കേരളത്തിലെയും ഇന്ത്യയിലെയും പട്ടികജാതി ,പട്ടികവര്‍ഗ്ഗ സമൂഹത്തിന്റെ അക്കാദമിക്കായ ചരിത്രവും നേട്ടവും സ്വന്തം സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി വേടന്‍ വളച്ചൊടിക്കുന്നു എന്നാണു വിമര്‍ശനം. ഇന്ത്യയുടെ പ്രസിഡന്റ് ദളിത് വിഭാഗത്തില്‍ നിന്നല്ലേയെന്നും ഭരണഘടനാ ശില്പി അബേദ്കര്‍ ദളിതലന്നേ തുടങ്ങിയ വാദങ്ങള്‍ ഇറക്കിയാണ് ഇവര്‍ വേടന് മറുപടി നല്‍കുന്നത്. മനുഷ്യര്‍ ഉള്ളിടത്തോളം കാലം ജാതീയത നിലനില്‍ക്കുമെന്നും ഇന്റര്‍ കാസ്റ്റ് വിവാഹങ്ങളിലൂടെയും ,മറ്റ് നവോത്ഥാന പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ജാതീയത തുടച്ചുമാറ്റാന്‍ കഴിയൂ എന്നൊക്കെയുള്ള റീലുകളും നിറയുകയാണ് സൈബര്‍ ഇടങ്ങളില്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here