പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടത്; ആള്‍ക്കൂട്ട വിചാരണയില്‍ ന്യായീകരണവുമായി എസ്ഡിപിഐ; വീഡിയോയും പുറത്ത്

കണ്ണൂരില്‍ യുവതി ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യായീകരണവുമായി എസ്ഡിപിഐ. സുഹൃത്തായ യുവാവുമായി സംസാരിച്ചു എന്ന പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഞ്ച് മണിക്കൂറോളമാണ് യുവതിയേയും സുഹൃത്തിനേയും തടഞ്ഞുവച്ച് അപമാനിച്ചത്. യുവതിയെ പറഞ്ഞുവിട്ട ശേഷം എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചും യുവാവിനെ ചോദ്യം ചെയ്തു. ഫോണും ടാബും അടക്കം പിടിച്ച് വാങ്ങുകയും ചെയ്തു.
ALSO READ : റസീനയുടെ മാതാവ് എസ്.ഡി.പി.ഐക്കൊപ്പം; താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയില്‍ ആത്മഹത്യാക്കുറിപ്പ് തള്ളി കുടുംബം; പിന്നില്‍ സമ്മര്‍ദ്ദമോ?
പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്ഡിപിഐ ഈ നടപടികള്‍ക്ക് നല്‍കുന്ന വിശദീകരണം. മധ്യസ്ഥ ചര്‍ച്ചയാണ് നടത്തിയത്. ഇത് തെളിയിക്കുന്നതിനായി ഓഫീസില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങളുടെ ചെറിയൊരു ഭാഗവും പുറത്ത് വിട്ടു. പ്രദേശിക കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ദൃശ്യങ്ങളിലുണ്ട്. ആതമഹത്യ ചെയ്ത റസീനയുടെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഒന്നും പുറത്തുവിട്ട ദൃശ്യത്തില്‍ ഇല്ല.
റസീന കുടുംബവും ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ തള്ളുകയാണ്. കൂടാതെ സുഹൃത്തായ യുവാവ് റസീനയെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവും ഉന്നയിച്ചു. പിന്നാലെ സുഹൃത്തിനെതിരെ റസീനയുടെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയും ചെയ്തു. യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റ് ചെയ്തവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ് പോലീസ്. യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here