പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മത്യാകുറിപ്പ് പുറത്ത്… ‘കൊന്നാലും ചത്താലും നിയമം കുറ്റക്കാർക്കൊപ്പം’

കണ്ണൂരിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ റീമയുടെ ആത്മത്യാകുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃകുടുംബത്തിനും എതിരേ ഗാർഹിക പീഡന ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. ഭർതൃമാതാവ് മാനസികമായി പീഡിപ്പിച്ചിരുന്നതായും, അമ്മയുടെ വാക്കുകേട്ട് തന്നെയും കുട്ടിയെയും ഭർത്താവ് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നും റീമ കത്തിൽ പറയുന്നു.
എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കൂട്ടുനിന്നു. മകനെ അവർക്ക് വിട്ടുനൽകണം എന്ന സമ്മർദം സഹിക്കാനായില്ലെന്നും മകനൊപ്പം ജീവിക്കാൻ അനുവദിക്കില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്നും റീമ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. നാട്ടിൽ തന്നെപോലുള്ള പെൺകുട്ടികൾക്ക് നീതി ലഭിക്കില്ല, നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. കൊന്നാലും ചത്താലും നിയമം കുറ്റം ചെയ്തവർക്കൊപ്പം ആണെന്നും കുറിപ്പിലുണ്ട്.
കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തെരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത് ബുധനാഴ്ചയോടെയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here