അര്‍ജന്റിനയും മെസിയും വരുന്ന കാര്യം തീരുമാനമായില്ല; മന്ത്രി പറഞ്ഞ സമയം കഴിഞ്ഞിട്ടും അവ്യക്തത

ലോകകപ്പ് ജേതാക്കളായ അര്‍ജന്റിനീയന്‍ ഫുട്‌ബോള്‍ ടീമും ലയണല്‍ മെസിയും കേരളത്തില്‍ വരുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
മെസ്സി വരും, അതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട, എതിര്‍ ടീം ആരെന്നത് ഒരാഴ്ചയ്ക്കുള്ളില്‍ അറിയാമെന്ന് കായികമന്ത്രി അബ്ദുറഹിമാനും മുഖ്യ സ്‌പോണ്‍സര്‍ കമ്പിനിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പറേഷനും അവകാശപ്പെട്ടിരുന്നു. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമുമായി കരാര്‍ ഒപ്പുവെച്ചത്.

സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതിനാല്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന വാര്‍ത്തകള്‍ പ്രചരിച്ച ഘട്ടത്തിലാണ് കായിക മന്ത്രിയും സ്‌പോണ്‍സര്‍ കമ്പിനിയും രംഗത്ത് വന്ന് ഈ അവകാശവാദം നടത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ കാര്യത്തിലും തീരുമാനം എന്ന് പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും അര്‍ജന്റീനയും മെസിയും വരുന്ന കാര്യത്തില്‍ തീരുമാനമായില്ല. അര്‍ജന്റീനയുടെ എതിര്‍ ടീം ഏതാണെന്ന കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ALSO READ : ‘റിപ്പോർട്ടർ ചാനലാണ് പണം മുടക്കേണ്ടത്…’ അങ്ങനെ പറഞ്ഞൊഴിയാമോ മന്ത്രീ? മെസ്സിയുടെ വരവിൽ ഇപ്പോഴും വ്യക്തത വരുത്താതെ സർക്കാർ

കഴിഞ്ഞവര്‍ഷം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി സ്പെയിനില്‍ വെച്ച് മന്ത്രി അബ്ദുറഹ്‌മാന്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം
ഒക്‌ടോബറില്‍ രണ്ട് സൗഹൃദ മത്സരം കളിക്കാന്‍ അര്‍ജന്റീന വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഇന്ത്യയിലെ പാര്‍ട്ണര്‍മാരായ എച്ച്എസ്ബിസി ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

2022ലെ ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് കേരളത്തില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയ്ക്ക് ടീം നന്ദി അറിയിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അവരെ കേരളത്തിലേക്ക് ക്ഷണിച്ചത്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടുന്ന ടീമിനെ കൊണ്ടുവരാനുള്ള വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് 120 കോടി രുപ സ്‌പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ മുന്നോട്ട് വന്നത്. അര്‍ജന്റീന ടീമിന്റെ കേരളത്തി ലേക്കുള്ള വരവ് സംബന്ധിച്ച് അവ്യക്തത ഉണ്ടായ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

2011ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ടീം കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. വെനസ്വേലയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസിയായിരുന്നു അര്‍ജന്റീനയുടെ നായകന്‍

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top