ഭരണഘടനയിൽ ഭേദഗതി വരുത്തണം; ആവശ്യവുമായി ആർഎസ്എസ്

ഭരണഘടനയുടെ ആമുഖത്തിൽ മാറ്റങ്ങൾ വേണം ആവശ്യവുമായി ആർഎസ്എസ് നേതാവ്. സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കൂട്ടിച്ചേർത്തതാണ് ഈ വാക്കുകൾ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങൾ. അംബേദ്കർ മുന്നോട്ട് വച്ച ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. ആ വാക്കുൾ ഒഴിവാക്കണം അദ്ദേഹം പറഞ്ഞു.
മുൻപും പലവട്ടം ഈ ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു. അവസാനമായി 2024 നവംബറിൽ സമാനമായ ആവശ്യവുമായി കോടതിയിലെത്തിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് ജഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പ്രഖ്യാപിച്ചത്.
സോഷ്യലിസം എന്നത് സർക്കാർ നിയന്ത്രിത സാമ്പത്തിക സംവിധാനം എന്ന് കണക്കാക്കേണ്ടതില്ല. എല്ലാവർക്കും തുല്യ അവസരവും വികസനവും ഉറപ്പ് വരുത്തുന്ന തരത്തിലുള്ള ഇന്ത്യയുടെ ക്ഷേമരാഷ്ട്ര സങ്കൽപമായി അതിനെ കണ്ടാൽ മതി. മതേതരത്വം എന്നത് ഓരോ പൗരന്റെയും മതസ്വാതന്ത്ര്യം കൂടി ഉറപ്പ് വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രണ്ട് വാക്കുകളിലും പ്രശ്‌നമില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഭരണഘടനാ മൂല്യങ്ങളെ നശിപ്പിക്കാൻ ആയി ആർഎസ്എസ് നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആർഎസ്എസ്. ഭരണഘടനയെ ദുർബലപ്പെടുത്താൻ ഉള്ള ശ്രമത്തെ കോൺഗ്രസ് ചെറുക്കുമെന്നാണ് വ്യക്തമാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here