എസ്ഡിപിഐയുടെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചരണ; മുഖ്യമന്ത്രിയുടെ നാട്ടിലെ യുവതിയുടെ ആത്മഹത്യ ഞെട്ടിക്കുന്നത്

കണ്ണൂര്‍ പിണറായി കായലോട് യുവതിയുടെ ആത്മഹത്യ ചെയത് സംഭവത്തില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. എസ്ഡിപിഐ പ്രവര്‍ത്തകരായ ചിലര്‍ നടത്തിയ സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട വിചാരണക്കും പിന്നാലെയാണ് റസീന മന്‍സിലില്‍ റസീന എന്ന നാല്‍പ്പതുകാരി ആത്മഹത്യ ചെയ്തത്. റസീനയുടെ ആത്മഹത്യ കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്.റസീന ആരോപണം ഉന്നയിച്ച മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. വി.സി. മുബഷീര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.

അഞ്ച് മണിക്കൂറോളമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ താലിബാന്‍ മോഡലില്‍ യുവതിയെ ആള്‍ക്കൂട്ട വിചാരണ നടത്തിയത്. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കായലോട് അച്ചങ്കര പള്ളിക്കു സമീപം വച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ യുവതിയേയും സുഹൃത്തായ 21കാരനേയും തടഞ്ഞ് വച്ച് അപമാനിച്ചു. ഇതിനുശേഷം യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് മര്‍ദിക്കുകയും ചെയ്തു.
ഇവിടംകൊണ്ടും അവസാനിപ്പിച്ചില്ല. മൊബൈല്‍ ഫോണും ടാബും പിടിച്ചെടുത്തു. പിന്നീട് യുവാവിനെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു. റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. അപ്പോഴും ഫോണും ടാബും തിരികെ നല്‍കിയതുമില്ല.
കടുത്ത അപമാനം ഏറ്റതോടെയാണ് യുവതി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ തൂങ്ങി മരിച്ചത്. യുവതിയുടെ വീട്ടുകാര്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ അതിക്രമം സംബന്ധിച്ച് പോലീസിനോട് ആദ്യഘട്ടത്തില്‍ പറഞ്ഞില്ല. എന്നാല്‍ പോലീസ് മുറിയില്‍ നിന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here