കേരള തീരത്ത് ‘കപ്പലോളം’ ആശങ്ക തുടരുന്നു; അപകടത്തില്‍പ്പെട്ട കപ്പലുകള്‍ ഉടന്‍ നീക്കം ചെയ്യില്ല; പ്രതിസന്ധിയുടെ കാരണം ഇതാണ്……..

കേരളത്തിന്റെ പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പല്‍ എല്‍സ 3 , തീപിടിച്ച വാന്‍ഹായ -503 എന്നിവ നീക്കം ചെയ്യുന്നതില്‍ പ്രതിസന്ധി. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ലൈബീരിയന്‍ കപ്പലായ എല്‍സ-3 ആണ് ആദ്യം കേരള തീരത്ത് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നയുടന്‍ തന്നെ കപ്പലില്‍ നിന്ന് എണ്ണ ചോര്‍ച്ചയുണ്ടായി. ഇതു നീക്കം ചെയ്യാനായി അമേരിക്കന്‍ കമ്പനിയായ സാല്‍വേജ് ടി ആന്‍ഡ് ഡിയ്ക്ക് ആയിരുന്നു ചുമതല നല്‍കിയത്. കപ്പല്‍ അപകടം നടന്നയുടന്‍ ടാങ്കിനുള്ളില്‍ നിന്ന് ചോര്‍ന്ന എണ്ണ നീക്കം ചെയ്യാന്‍ 48 മണിക്കൂറാണ് ഡയക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്, കമ്പനിയ്ക്ക് സമയം നല്‍കിയത്. ഇതിനെ തുടര്‍ന്ന് ദൗത്യം ഏറ്റെടുത്ത സാല്‍വേജ് ടി ആന്‍ഡ് ഡി കമ്പനിയ്ക്ക് എണ്ണ ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചില്ല.

പ്രതികൂല കാലാവസ്ഥയാണ് പ്രധാന തടസ്സമായി മാറിയിരുന്നത്. ഇതിനിടെ സാല്‍വേജ് കമ്പനിയ്ക്ക് ഈയിനത്തില്‍ ഭീമമായ വാടകയാണ് കപ്പല്‍ കമ്പനി നല്‍കി വന്നത്. നിലവില്‍ ഈ കാലാവസ്ഥയില്‍ കപ്പല്‍ നീക്കം ചെയ്യാന്‍ കഴിയാത്ത ഘട്ടത്തിലാണ് കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് കണക്കിലെടുത്ത് എണ്ണമാറ്റല്‍ ദൗത്യത്തിനെത്തിയ സാല്‍വേജ് ദൗത്യസംഘത്തെ കപ്പല്‍ കമ്പനി ഒഴിവാക്കിയത്.

മംഗലാപുരത്തിനും ബേപ്പൂരിനും ഇടയിലായി പുറംകടലില്‍ തീപിടിച്ച വാന്‍ഹായി 503 ചരക്കു കപ്പലിനെ വലിച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. കപ്പലിനെ നിലവില്‍ വലിച്ചു കൊണ്ടുപോകുന്ന ഓഫ് ഷോര്‍ വാരിയറിന് പകരം ബോക്ക ടാങ്ക എന്ന കപ്പലുമായി ഉടന്‍ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കാലാവസ്ഥ തന്നെയാണ് ഇവിടെയും പ്രധാന വില്ലന്‍. കപ്പലിലെ തീ ഇതുവരെ അണഞ്ഞിട്ടില്ല. നിലവില്‍ കരയില്‍ നിന്ന് 81 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഉള്ളത്. ദുബായിയിലെ ജബല്‍ അലി തുറമുഖത്തേയ്ക്ക് ചരക്കു കപ്പല്‍ എത്തിക്കാനുള്ള ചര്‍ച്ചകളിലാണ് കപ്പല്‍ കമ്പനി അധികൃതര്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top