കണ്ണീർ തോരാതെ തേവലക്കര; മിഥുന്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയിസ് സ്കൂളിലെ വിദ്യാർത്ഥി മിഥുന് സംഭവിച്ച അപകടത്തിന്റെ നടുക്കത്തിൽ നിന്നും നാടിതുവരെ വിമുക്തമായിട്ടില്ല. സാമ്പത്തികമായി താഴെക്കിടയിലുള്ള കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി രംഗത്ത് എത്തിയിരിക്കുകയാണ്. മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൂടാതെ മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനുള്ള നീക്കങ്ങളും നടക്കുകയാണ്.

സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിനും നോട്ടീസ് നൽകും. പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച ഉണ്ടായി എന്ന് കാട്ടി പൊതു വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

Also Read : സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുട്ടി മരിച്ച സ്കൂളിൽ ഹെഡ്മാസ്റ്റർക്കെതിരെ നടപടിക്ക് സാധ്യത; ഫിറ്റ്നസിലും പ്രശ്നം

തേവലക്കര ബോയിസ് സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികൾ താഴ്ന്നു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ അധികൃതർ പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. അനധികൃത നിർമ്മാണമായിട്ടും തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ല. സ്കൂളിൽ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടർ വീഴ്ച വരുത്തി. ഇവയാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ.ഇതിനിടെ തേവലക്കര ബോയ്സ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ സന്ദർശനം നടത്തി. സംഭവത്തിൽ ആർക്കൊക്കെ വീഴ്ച പറ്റിയെന്ന് സർക്കാരിനെ അറിയിക്കുമെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.

മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top