ശബരിമലയിലെ സ്വർണ്ണ പീഠം ബന്ധു വീട്ടിൽ; വിശദീകരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി

ശബരിമലയിലെ നിന്ന് കാണാതായ ദ്വാരപാലക പീഠം വെഞ്ഞാറമൂട്ടിലെ സഹോദരി വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ വിശദീകരവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. പീഠം അറ്റകുറ്റപ്പണികൾക്കായി ഏല്‍പ്പിച്ചിരുന്ന വാസുദേവന്റെ വീട്ടിൽ ഉണ്ടെന്ന് താൻ അറിഞ്ഞിരുന്നില്ലെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. കോടതി ഇടപെടലും വാർത്തകളും വന്നപ്പോഴാണ് വാസുദേവൻ ഇക്കാര്യം തന്നെ അറിയിച്ചത്. പിന്നീട് തന്റെ സഹോദരിയുടെ വീട്ടിൽ പീഠം ഏൽപ്പിക്കുകയായിരുന്നു എന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്.
Also Read : ശബരിമലയില്‍ നിന്ന് കാണാതായ സ്വർണ്ണ പീഠം പ്രത്യക്ഷപ്പെട്ടത് വെഞ്ഞാറമൂട്; സംഭവത്തിൽ ദുരൂഹത ഏറുന്നു
സ്വർണ്ണപീഠം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് പീഠം കാണാനില്ലെന്ന് പരാതി നൽകിയത്. പിന്നാലെ ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. അറ്റകുറ്റപ്പണികൾക്കായി ഏല്‍പ്പിച്ചിരുന്ന ജോലിക്കാരന്റെ വീട്ടില്‍ ഈ പീഠം ഉണ്ടായിരുന്നുവെന്നാണ് സൂചന.
Also Read : ശബരിമലയിലെ ഭാരം കുറയുന്ന സ്വർണ്ണപാളി; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സംഭവം വിവാദമായതോടെ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ തിരികെ കൊണ്ടു വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ദ്വാരപാലക ശിൽപ്പത്തിന്റെ ഭാഗമായ പീഠങ്ങളാണ് കാണാതെ പോയത്. 2021 മുതൽ പീഠം വാസുദേവൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിലെ സ്വീകരണമുറിയിലായിരുന്നു പീഠം സൂക്ഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here