പോലീസ് സ്റ്റേഷനിൽ മോഷണം!! സിസിടിവി ദൃസാക്ഷിയായപ്പോൾ കേസ് മുക്കാൻ ഉദ്യോഗസ്ഥരുടെ നെട്ടോട്ടം

പ്രതികളുടെ പോക്കറ്റടിക്കുന്ന പോലീസുകാരും, അർധരാത്രി കടയിൽ കയറി മാങ്ങ മോഷ്ടിക്കുന്ന പോലീസുകാരും തുടങ്ങി പീഡനക്കേസ് പ്രതിയെ വിട്ടയക്കാമെന്ന് വാഗ്ദാനം നൽകി പ്രകൃതിവിരുദ്ധ പീഡനം നടത്തുന്ന ഉദ്യോഗസ്ഥരും വരെ പോലീസ് സേനയുടെ അഭിമാനത്തെ പാതാളത്തോളം ചവിട്ടി താഴ്ത്തിയ അവസ്ഥയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ഉള്ളത്. ഇതിനിടെയാണ് അതീവ വ്യത്യസ്തമായ പുതിയൊരു ‘പോലീസ് സ്റ്റോറി’ എത്തുന്നത്. ഇത് തൊടുപുഴയിൽ നിന്ന്….

ഒരു കേസിൽപെട്ട് പോലീസ് പിടിച്ചിട്ട സൈക്കിൾ സ്റ്റേഷനിൽ നിന്ന് കാണാതാകുന്നു. വെറും സൈക്കിളല്ല, ഇരുപതിനായിരത്തോളം വിലയുള്ള സ്പോർട്സ് സൈക്കിൾ. സിസിടിവി പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. എന്നും ഇതേ പരിസരത്ത് കാണുന്ന യൂണിഫോമിട്ട സഹപ്രവർത്തകൻ ആണ് സൈക്കിൾ കടത്തിക്കൊണ്ടു പോകുന്നത്. കുറച്ചുനാൾ മുൻപ് വരെ തൊട്ടടുത്ത ഡിവൈഎസ്പി ഓഫീസിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥൻ ആണ് പ്രതിയെന്ന് ഇങ്ങനെ തിരിച്ചറിഞ്ഞു.

Also Read: മാങ്ങമോഷണത്തിന് പുറത്താക്കിയ പോലീസുകാരനെ തിരിച്ചെടുക്കില്ല; ഭാര്യയുടെ അപേക്ഷയും നിരസിച്ച് ആഭ്യന്തരവകുപ്പ്

കഴിഞ്ഞ മാസം 18ന് രാത്രിയാണ് സംഭവം. പെട്ടി ഓട്ടോറിക്ഷ പോലൊരു വാഹനം വിളിച്ചുകൊണ്ടുവന്ന ഇദ്ദേഹം സൈക്കിൾ കയറ്റി കൊണ്ടുപോകുന്നത് കാണാം. വിവരം ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ അറിഞ്ഞതോടെ സംഗതി വഷളാകുമെന്ന് കരുതിയവർക്ക് തെറ്റി. മോഷ്ടാവിനെ അനുനയിപ്പിച്ച് മോഷണമുതൽ തിരികെ എത്തിക്കാൻ പ്രേരിപ്പിക്കുകയാണ് അവർ ചെയ്തത്. അനുനയം ഫലിച്ചതോടെ അത് കൊണ്ടുവരാൻ മോഷ്ടാവ് തയ്യാറായതാണ് പോലീസ് സേനക്കാകെ ‘നേട്ടമായത്.’

Also Read: സ്ത്രീകളുടെ ഫോൺ റെക്കോർഡ് ചോർത്തുന്ന പോലീസുകാർക്ക് കുടപിടിച്ച് ആഭ്യന്തരവകുപ്പ്!! പരാതിയില്ലെന്ന് വ്യാജരേഖ ചമച്ച് വൻതട്ടിപ്പും

കടത്തിക്കൊണ്ടുപോയി കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ, മെയ് 24ന് അദ്ദേഹം തന്നെ അത് സ്റ്റേഷനിൽ എത്തിച്ച് മാതൃകയായി… പിടിക്കപ്പെടുമ്പോൾ മോഷണമുതൽ തിരിച്ച് ഏൽപിക്കുന്ന ആൾ കള്ളനാകുമോ അതോ പോലീസാകുമോ എന്ന സംശയമാണ് ഇപ്പോൾ സഹ പോലീസുകാർ പരസ്പരം ഉന്നയിക്കുന്നത്. അച്ചടക്കസേന ആയതിനാൽ ചോദ്യങ്ങൾ ഉച്ചത്തിൽ പറ്റില്ല… വിവരമറിഞ്ഞ് ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി പോലീസ് ഉന്നതർ നൽകിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top