ബ്രഹ്മോസ് മിസൈൽ ഇനി തിരുവനന്തപുരത്ത് നിർമ്മിക്കും; 180 ഏക്കർ ഭൂമി കൈമാറാൻ സുപ്രീം കോടതി അനുമതി

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ 180 ഏക്കർ ഭൂമി അനുവദിക്കാൻ സുപ്രീം കോടതി അനുമതി. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ ഭൂമിയാണ് പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആർഡിഒയ്ക്ക് കൈമാറാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് അനുമതി നൽകിയത്. അത്യാധുനിക മിസൈൽ നിർമ്മാണത്തിനും തന്ത്രപ്രധാനമായ ഹാർഡ്‌വെയർ നിർമ്മാണത്തിനുമായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിനാണ് ഡിആർഡിഒ കേരള സർക്കാരിനോട് ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

Also Read : ആവനാഴിയിൽ പുത്തൻ പടക്കോപ്പുകൾ നിറച്ച് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും നെഞ്ചിടിപ്പേറും

ബ്രഹ്മോസ് യൂണിറ്റിന് പുറമെ, മറ്റ് രണ്ട് പദ്ധതികൾക്കുകൂടി ഭൂമി കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി. നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി 32 ഏക്കർ ഭൂമി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സശസ്ത്ര സീമ ബൽ ബറ്റാലിയൻ്റെ ഹെഡ് ക്വാർട്ടേഴ്സ് സ്ഥാപിക്കാൻ 32 ഏക്കർ ഭൂമി.

നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിൽ 457 ഏക്കർ ഭൂമിയാണുള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം ബാക്കിയുള്ള 257 ഏക്കർ ഭൂമിയാണ് മൂന്ന് വികസന പദ്ധതികൾക്കായി കൈമാറുക. തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമായതിനാലാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവോടെ ഈ മൂന്ന് പദ്ധതികൾക്കും ഉടൻ ഭൂമി കൈമാറാൻ സാധിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top