സുരേഷ് ഗോപി വാതുറക്കുന്നില്ലെന്ന് പറഞ്ഞവരൊക്കെ എവിടെ; കത്ത് വിവാദത്തിൽ ഉരുണ്ടു കളിച്ച് സിപിഎം

പാര്‍ട്ടിക്ക് നല്‍കിയ പരാതി ചോര്‍ന്ന് കോടതി രേഖയായതില്‍ വിശദീകരണം പോലും നല്‍കാന്‍ കഴിയാതെ അവസ്ഥയില്‍ ഉരുണ്ടു കളിക്കുകയാണ് സിപിഎമ്മെന്ന് ചർച്ചകൾ ഉയരുന്നു. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇതിനെ അസംബന്ധം എന്നാണ് പറഞ്ഞത്. എംബി രാജേഷ് തോന്നിവാസം എന്നാണ് വിവാദത്തെ പറ്റി പറഞ്ഞത്. തോമസ് ഐസക് മാത്രമാണ് വിവാദ നായകനായ രാജേഷ് കൃഷ്ണയെ അറിയാമെന്നും അയാൾ ഒരു ഷെയ്ഡ് ക്യാരക്റ്റർ ആണെന്നും പറഞ്ഞത്. എന്നാൽ ഇപ്പോൾ തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും സുരേഷ് ഗോപിയുടെ വാ തുറപ്പിക്കാൻ നടന്നവരെ കാണാനില്ലെന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Also read : പരാതി ചോര്‍ച്ചയില്‍ പകച്ച് സിപിഎം; അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് എംവി ഗോവിന്ദന്‍; പിബി യോഗം നിര്‍ണായകം

അവതാരങ്ങളെ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി സിപിഎം പ്രതിരോധത്തിൽ ആയിട്ടും ഒരക്ഷരം മിണ്ടാത്തതും ചർച്ചയാകുന്നുണ്ട്. കത്ത് വിവാദത്തെ ബിജെപിയും, കോൺഗ്രസ്സും രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. അധോലോക ഇടപാടുകളാണ് പുറത്തു വരുന്നതാന്നെന്നാണ് ബിജെപി പറയുന്നത്. ഹവാലയും റിവേഴ്‌സ് ഹവാലയും ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. സർക്കാർ അന്വേഷണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read :കത്ത് വിവാദത്തില്‍ പ്രതികരണവുമായി ഷെര്‍ഷാദിന്റെ മുന്‍ഭാര്യ ; ജീവനാംശം പോലും തരാത്ത കൊടും ക്രിമിനല്‍; തോമസ് ഐസക്ക് സഹായിച്ചു

കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ കത്ത് പ്രചരിക്കുന്നുണ്ടെങ്കിലും ചോർത്തിയതിനു പിന്നില്‍ എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. ഇതോടെയാണ് വാർത്തക്ക് ചൂട് പിടിക്കാൻ തുടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top